ചെന്നൈ: ഡിഎംകെയുടെ തലപ്പത്ത് രാഷ്ട്രീയ ചാണക്യനായ കരുണാനിധി എത്തിയിട്ട് ഇന്നേക്ക് അര നൂറ്റാണ്ട്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ അധ്യക്ഷനായി ഇത്രയും കാലം ഒരാള്‍ തന്നെ തുടരുന്നത് ലോകത്ത് അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. വാക്കുകള്‍ കൊണ്ട് തമിഴ്ജനതയെ ഇളക്കിമറിച്ച കലൈഞ്ജര്‍ ഇന്ന് വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലാണ്.
ജസ്റ്റിസ് പാര്‍ട്ടി നേതാവ് അഴഗിരി സാമിയുടെ പ്രസംഗങ്ങളില്‍ ആകൃഷ്ടനായാണ് വിദ്യാര്‍ഥിയായ എം.കരുണാനിധി രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കുന്നത്. നാടകം, സിനിമ, കവിതകള്‍, കഥകള്‍ അങ്ങനെ എഴുത്തുകള്‍ കൊണ്ട് ജനങ്ങളുടെ വികാരത്തെ ഇളക്കിമറിച്ചായിരുന്നു കരണാനിധിയുടെ വളര്‍ച്ച.
തമിഴ്നാട് മാനവര്‍ മന്‍ട്രം എന്ന യുവാക്കളുടെ സംഘടന രൂപീകരിച്ചായിരുന്നു തുടക്കം. ദ്രാവിഡം എന്ന വൈകാരികതയും പ്രാദേശിക വാദവും മുന്‍ നിര്‍ത്തി ഡിഎംകെ പിറന്നപ്പോള്‍ അണ്ണാദുരൈയുടെ തുറുപ്പുചീട്ടായിരുന്നു കരുണാനിധി. പെരിയോറോടുള്ള ആദര സൂചകമായി ഡിഎംകെയുടെ അദ്ധ്യക്ഷ സ്ഥാനം തുടക്കം മുതല്‍ ഒഴിച്ചിടുകയായിരുന്നു. അണ്ണായുടെ മരണശേഷം എംജിആറിന്റെ പിന്തുണയോടെ കരുണാനിധി മുഖ്യമന്ത്രിയായി. പിന്നാലെ 1969 ജുലൈ ഇരുപത്തിയേഴിന് ഡിഎംകെയുടെ തലപ്പത്തുമെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: