ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പോലീസുകാരനെ ആയുധം റാഞ്ചി കൊലപ്പെടുത്തിയ സംഭവത്തില്‍ നാല് പേരെ അറസ്റ്റ് ചെയ്തു. ശ്രീനഗറില്‍ ഫെബ്രുവരി 25ന് നടന്ന സംഭവത്തിലാണ് ഇപ്പോള്‍ അറസ്റ്റുണ്ടായിരിക്കുന്നത്.
ഫറൂഖ് അഹമ്മദ് എന്ന പോലീസുകാരന്റെ തോക്ക് റാഞ്ചിയ ശേഷം അദ്ദേഹത്തെ വെടിവച്ച് കൊലപ്പെടുത്തിയ സംഭവത്തിലാണ് അറസ്റ്റ് നടത്തിനിരിക്കുന്നത്. ഹുറിയത് നേതാവ് ഫസല്‍ ഹഖ് ഖുറേഷിയുടെ വസതിയില്‍ കാവല്‍ നിന്ന പോലീസുകാരനെയാണ് ഭീകരര്‍ വധിച്ചത്.
പ്രാദേശിക പിന്തുണയുണ്ടായിരുന്ന ഇഷാ ഫസ്ലി, തവ്സീഫ് അഹമ്മദ്, സയിദ് ഒവയിസ് എന്നീ ഭീകരരായിരുന്നു സംഭവത്തിന് പിന്നില്‍. അനന്ത്നാഗില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഇവര്‍ പിന്നീട് കൊല്ലപ്പെടുകയും ചെയ്തു. ഇവര്‍ക്ക് കൃത്യം നടത്താന്‍ സാഹചര്യം ഒരുക്കിയ നാല് പേരാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: