ന്യൂദല്‍ഹി: ഇന്ത്യയ്ക്കു വേണ്ടി ഇന്ത്യന്‍ കമ്പനികളുടെ സഹായത്തോടെ നിര്‍മിച്ച അപ്പാച്ചെ, ചിനൂക് ഹെലിക്കോപ്ടറുകളുടെ ആദ്യ പരീക്ഷണ പറക്കല്‍ വിജയമെന്ന് എയ്റോസ്പേസ് മേജര്‍ ബോയിങ് കമ്പനി. 2019 ലാണ് ഹെലിക്കോപ്ടറുകള്‍ ഇന്ത്യയിലെത്തിക്കുക.
അപ്പാച്ചെയുടെയും ചിനൂക്കിന്റെയും ആദ്യ പറക്കല്‍ വിജയിച്ചത് ഇന്ത്യന്‍ സേനയുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുമെന്ന് ബോയിങ്ങ് ഇന്ത്യ പ്രസിഡന്റ് പ്രത്യുഷ് കുമാര്‍ അറിയിച്ചു. നൂതന സാങ്കേതിക സംവിധാനങ്ങളോടെയുള്ള ഐഎച്- 4ഇ അപ്പാച്ചെയും സിഎച്- 47എഫ് ചിനൂക്കുമാണ് ഇന്ത്യന്‍ സേനയുടെ ഭാഗമാവുക.
ചിനൂക്കിന്റെ ചില ഭാഗങ്ങള്‍ നിര്‍മാണത്തിലെ ഇന്ത്യന്‍ പങ്കാളികളായ ഡൈനമാറ്റിക്സും, അപ്പാച്ചെയുടെ മുഴുവന്‍ പുറം ചട്ടയും ഹൈദ്രാബാദിലെ ടാറ്റാ ബോയിങ്ങ് ജോയിന്റ് വെഞ്ചറുമാണ് നിര്‍മിക്കുന്നത്. 2015 സെപ്തംബറിലാണ് ഇന്ത്യന്‍ വ്യോമസേനയ്ക്ക് വേണ്ടി 22 അപ്പാച്ചെകളും 15 ചിനൂക്കുകളും നിര്‍മിച്ചു നല്കുവാനുള്ള കരാര്‍ ഉറപ്പിച്ചത്.ഇതു കൂടാതെ 2017ല്‍ ആറ് അപ്പാച്ചെകള്‍ കൂടി വാങ്ങാന്‍ ഇന്ത്യ തീരുമാനിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: