കോഴിക്കോട്: പള്ളികളില്‍ സ്ത്രീപ്രവേശനത്തിന് തടസ്സം നില്‍ക്കുന്നത് മുസ്ലിം മതപൗരോഹിത്യമാണെന്ന് ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി. ഇസ്ലാമില്‍ ആണിനും പെണ്ണിനും വേറെ നിയമമില്ല. അറേബ്യന്‍ ആചാരങ്ങള്‍ മതനിയമങ്ങളായി അടിച്ചേല്‍പ്പിക്കുന്നതിന് ഖുര്‍ആനുമായി ബന്ധമില്ല. ഹദീസുകള്‍ ഖുറാന് വിരുദ്ധമാണ്. ഖുര്‍ആന്‍ കാലാനുസൃതമായി മാറ്റണമെന്ന് ഉമറിന്റെ ചരിത്രം വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ മുസ്ലിം പേഴ്സണല്‍ ലോബോര്‍ഡ് എന്ന കടലാസ് സംഘടന മുസ്ലിങ്ങളുടെ കാര്യങ്ങളില്‍ തീരുമാനമെടുക്കുകയാണ്. മുസ്ലിങ്ങളുടെ കാര്യം തീരുമാനിക്കാന്‍ പൗരോഹിത്യത്തേയോ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡിനെയോ ആരും ചുമതലപ്പെടുത്തിയിട്ടില്ല. ശബരിമലയില്‍ സ്ത്രീപ്രവേശനം വേണമെന്ന ആവശ്യം പോലെ തന്നെ പള്ളികളില്‍ മുസ്ലിം സ്ത്രീകള്‍ക്കും പ്രവേശനം ഉണ്ടാവണമെന്ന് ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി സെക്രട്ടറി ജാമിദ, ഡോ. ജലീല്‍ പുറ്റെക്കാട് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സ്വതന്ത്ര ഇന്ത്യയില്‍ സിവില്‍ നിയമങ്ങള്‍ ഏകീകരിക്കണം. മുസ്ലിം സ്ത്രീകളുടെ സുരക്ഷ കണക്കിലെടുത്ത് മുത്തലാഖ് ബില്‍ പ്രാബല്യത്തില്‍ കൊണ്ടുവരണം. പാര്‍ലമെന്റിലെ സ്ത്രീസംവരണം 32 ശതമാനമാക്കണം. മുത്തലാഖ്, ശരിഅത്ത് വിഷയങ്ങള്‍, അനന്തരാവകാശനിയമം, സ്ത്രീയുടെ വിവാഹമോചനം, സംവരണ നിയമങ്ങള്‍ എന്നിവയിലൊക്കെ അപരിഷ്കൃത ഗോത്ര നിയമങ്ങളാണ് ഇന്ത്യയില്‍ നിലനില്‍ക്കുന്നത്.
ഹജ്ജ് സബ്സിഡി നിര്‍ത്തലാക്കി ആ പണം മുസ്ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ചെലവഴിക്കാനുള്ള നിയമം പ്രാബല്യത്തില്‍ കൊണ്ടുവരണംഅവര് ആവശ്യപ്പെട്ടു. ചേകന്നൂര്‍ മൗലവി വധത്തില്‍ സിബിഐ അന്വേഷണം നടന്നെങ്കിലും കുറ്റവാളികളെ മുഴുവന്‍ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ എന്‍ഐഎയുടെ പുനരന്വേഷണം വേണം. 29ന് ചേകന്നൂര്‍ മൗലവി രക്തസാക്ഷി അനുസ്മരണം മതഭീകരതാദിനമായി ആചരിക്കും. എം.എന്‍. കാരശ്ശേരി, പ്രൊഫ. ചേന്ദമംഗല്ലൂര്‍, അലി അക്ബര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
അവര്‍ക്ക് നേരം
വെളുത്തിട്ടില്ല
ഹനാന് എന്ന പെണ്‍കുട്ടി സ്വന്തമായി തൊഴില്‍ ചെയ്യുന്നതിന്റെയും തലയില്‍ തട്ടമിടാത്തതിന്റെയും പേരില്‍ അവഹേളിക്കുന്ന മുസ്ലിം സംഘടനാ പ്രവര്‍ത്തകര്‍ക്ക് ഇപ്പോഴും നേരം വെളുത്തിട്ടില്ലെന്ന് ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി ചൂണ്ടിക്കാട്ടി. പൊതു ജീവിതത്തിന് മതത്തിന്റെ ആവശ്യമില്ല. 1960കളില്‍ വെള്ളപ്പൊക്കത്തിന്റെ കാലത്ത് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഷ്ടപ്പെടുന്നവര്‍ക്ക് നമസ്കാര കുപ്പായവും മുസല്ലയും നല്‍കിയവരുടെ പിന്മുറക്കാരാണ് തട്ടമില്ലെന്ന കാര്യത്തില്‍ ഹനാനെ വേട്ടയാടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: