കണ്ണൂര്‍: സാമൂഹിക മാധ്യമത്തിലൂടെ ഹീനമായ പരാമര്‍ശം നടത്തി തന്നെ അപമാനിച്ച തരികിട സാബുവിനെതിരെ നടപടിയെടുക്കാത്ത പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി ലസിത പാലക്കല്‍ ഡിജിപി ഓഫീസിനു മുന്നില്‍ സമരം നടത്തും. ഈ മാസം അവസാനം സമരം ആരംഭിക്കുമെന്ന് ലസിത തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വ്യക്തമാക്കിയത്.
സാബുവിനെതിരെ പാനൂര്‍ പോലീസില്‍ പരാതി നല്‍കിയിട്ട് 55 ദിവസം തികഞ്ഞുവെങ്കിലും ഫേസ്ബുക്കില്‍ നിന്നുള്ള വെരിഫിക്കേഷന് ലഭിച്ചില്ലെന്ന മുടന്തന്‍ ന്യായമാണ് ഇയാള്‍ക്കെതിരെ നടപടിയെടുക്കാതിരിക്കാന്‍ കാരണമെന്നാണ് പോലീസ് പറയുന്നത്. പിന്നെ ഒറിജിനല്‍ ഐഡി നോക്കാന്‍ കുറച്ച് താമസമെടുക്കുമെന്നും പറയുന്നു. വിഷയത്തില്‍ കഴിഞ്ഞ ദിവസം സംസ്ഥാന പോലീസ് മേധാവിയെ നേരിട്ട് കണ്ട് പരാതി നല്കിയപ്പോള് അദ്ദേഹം പറഞ്ഞത് 10 ദിവസം സാവകാശം വേണമെന്നാണ്.
അവരുടെ വാക്കിന് ഇത്രയും ദിവസം വില കൊടുത്തുവെന്നും എന്നാല്‍ പോലീസ് തരികിട സാബുവിനെ രക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും ലസിത ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. കൂടാതെ ഭരണപക്ഷത്തുള്ളവരാണ് സാബുവിനെ പോലുള്ള തെമ്മാടികളെ പിന്തുണയ്ക്കുന്നത്. വളരെ വിഷമം ഉണ്ട്. ദീപ ടീച്ചറേയും വീണാ നായരേയും അപമാനിച്ചെന്ന് പറഞ്ഞ് കേസെടുത്ത പോലീസ് നടപടിയില്‍ എന്ത്് ന്യായമാണ് ഉള്ളതെന്നും പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: