ന്യൂദല്‍ഹി: ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് വിചാരണ നേരിടണമെന്ന് സിബിഐ സുപ്രീംകോടതിയെ അറിയിച്ചു. ഹൈക്കോടതി വിധിയില്‍ പിഴവുണ്ടായെന്നും സിബിഐ കൊച്ചി യൂണിറ്റിലെ എസ്ഷി.യാസ് സമര്‍പ്പിച്ച പുതിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.
വസ്തുതകള്‍ പരിശോധിക്കാതെയാണ് പിണറായി ഉള്‍പ്പടെയുള്ളവരെ കുറ്റവിമുക്തരാക്കിയതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ഹൈക്കോടതി വിധിക്കെതിരെ കെഎസ്ഇബി മുന്‍ അക്കൗണ്ട്സ് മെമ്പര്‍ കെ.ജി രാജശേഖരന്, മുന്‍ ചെയര്മാന് ആര് ശിവദാസന്‍, ജനറേഷന് വിഭാഗം മുന്‍ ചീഫ് എഞ്ചിനീയര്‍ കസ്തുരിരംഗ അയ്യര്‍ എന്നിവരാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. ഈ ഹര്ജിയിന്മേലാണ് സിബിഐ സത്യവാങ്മൂലം സമര്‍പ്പിച്ചത്.
ജി.കാര്ത്തികേയന് സംസ്ഥാന വൈദ്യുതി മന്ത്രി ആയിരുന്നപ്പോള്‍ 1996 ഫെബ്രുവരി രണ്ടിനാണ് എസ്എന്‍സി ലാവലിനുമായി കണ്‍സള്‍ട്ടന്‍സി കരാര്‍ ഒപ്പ് വച്ചത്. എന്നാല്‍ 1997 ഫെബ്രുവരി 10 ന് കസള്‍ട്ടന്‍സി കരാര്‍ സപ്ലൈ കരാര്‍ ആയി മാറ്റി. കരാറിലെ ഈ മാറ്റം ലാവലിന്‍ കമ്പനിയുടെ അതിഥി ആയി പിണറായി കാനഡയില്‍ ഉള്ളപ്പോള്‍ ആയിരുന്നു എന്ന് സിബിഐ സത്യവാങ് മൂലത്തില്‍ വ്യക്തമാക്കുന്നു.
അക്കാലത്ത് വൈദ്യുത മന്ത്രി ആയിരുന്ന പിണറായി വിജയന്, ഊര്‍ജ്ജ വകുപ്പ് മുന്‍ സെക്രട്ടറി കെ. മോഹനചന്ദ്രന്, ഊര്‍ജ്ജ വകുപ്പ് ജോയിന്റ് സെക്രട്ടറിയായിരുന്ന എ ഫ്രാന്‍സിസ് എന്നിവര്‍ അറിയാതെ കരാറില്‍ മാറ്റം ഉണ്ടാകില്ല എന്നാണ് സിബിഐ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. വിചാരണ നേരിടുന്നതില്‍ നിന്ന് പിണറായി വിജയനെയും മറ്റ് രണ്ട് പേരെയും ഒഴിവാക്കി ഉത്തരവിടുമ്പോള്‍ ഹൈക്കോടതി ഈ വസ്തുത പരിഗണിച്ചില്ല എന്നാണ് സിബിഐയുടെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: