കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ അഭിമന്യുവിനെ കൊലപ്പെടുത്താന്‍ ആയുധങ്ങളെത്തിച്ചത് ആറാം പ്രതി സനീഷെന്ന് പോലീസ് റിപ്പോര്‍ട്ട്. കത്തി, ഇടിക്കട്ട, ഉരുട്ടിയ മരവടി എന്നീ ആയുധങ്ങളും സനീഷ് എത്തിച്ചു. കത്തി കാണിച്ച് സനീഷ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
പള്ളുരുത്തി സ്വദേശിയാണ് സനീഷ്. ഒന്നാം പ്രതി മുഹമ്മദ് കോളേജിലേക്ക് വിളിച്ചുവരുത്തിയ സംഘത്തില്‍ ഇയാളും ഉണ്ടായിരുന്നതായി പോലീസ് നേരത്തെ പറഞ്ഞിരുന്നു. എട്ട് പേരാണ് കേസില്‍ പിടി കൊടുക്കാതെ ഒളിവില്‍ കഴിയുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പോലീസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ പേരുകളുള്ളത്. കൊലപാതകത്തിലെ ഗൂഡാലോചനയും തയ്യാറെടുപ്പുകളും വ്യക്തമാക്കുന്നതാണ് ഈ റിപ്പോര്‍ട്ട്.
കേസിലെ പ്രതികളായ ക്യാമ്പസ് ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റും ജെ.ഐ. മുഹമ്മദ്, ക്യാമ്പസ് ഫ്രണ്ട് ജില്ലാ കമ്മിറ്റി അംഗം ആലുവ സ്വദേശി എസ്. ആദില്‍, കണ്ണൂര്‍ തലശേരി സ്വദേശി ഷാനവാസ് എന്നിവരെ പോലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ പിന്നീട് ഈ മാസം 28 വരെ കസ്റ്റഡിയില്‍ വിട്ടു. മുഹമ്മദിന്റെ അറസ്റ്റാണ് കൂടുതല്‍ പ്രതികളിലേക്ക് അന്വേഷണ സംഘത്തെ എത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: