ന്യൂദല്‍ഹി: ദല്‍ഹിയിലെ മണ്ഡാവാലിയില് മൂന്നു പെണ്‍കുട്ടികള്‍ മരിച്ചത് പട്ടിണി മൂലമല്ലെന്ന് സൂചന. കുട്ടികള്‍ക്ക് അച്ഛന്, മംഗള്‍ സിങ്ങ് നല്കിയ അജ്ഞാത ഔഷധമാണ് മരണകാരണമെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇയാളെക്കുറിച്ചുള്ള അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുന്ന റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു.
കുട്ടികളുടെ മരണവാര്‍ത്ത പുറത്തായതോടെ മംഗള്‍ സിങ്ങ് ഒളിവിലാണ്. സഹോദരിമാരില്‍ മൂത്തയാളുടെ ബാങ്ക് അക്കൗണ്ടില്‍ 1805 രൂപയുണ്ടെന്ന് കണ്ടെത്തിയതായും റിപ്പോര്‍ട്ടിലുണ്ട്. വയറ്റില്‍ അണുബാധയെത്തുടര്‍ന്ന് മൂവര്‍ക്കും വയറിളക്കവും ഛര്‍ദിയും അനുഭവപ്പെട്ടിരുന്നു. എന്നാല്‍ നിര്‍ജലീകരണത്തിനുള്ള മരുന്നുകളൊന്നും നല്‍കിയിരുന്നില്ല. കുട്ടികള്‍ക്ക് ലഭിച്ചിരുന്ന ഭക്ഷണം പരിമിതമാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
23 ന് രാത്രി ചൂടുവെള്ളത്തില്‍ കലര്‍ത്തിയാണ് കുട്ടികള്‍ക്ക് മരുന്നു നല്‍കിയത്. താമസസ്ഥലത്തു നിന്ന് ചില മരുന്നു കുപ്പികള്‍ കണ്ടെടുത്തിട്ടുണ്ട്. തൊട്ടടുത്ത ദിവസം കുട്ടികള്‍ മരിച്ചു. പട്ടിണിമൂലം മരിച്ചെന്നായിരുന്നു ആദ്യ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: