തിരുവനന്തപുരം: ഹയര്‍ സെക്കണ്ടറി സ്ഥലം മാറ്റം അനിശ്ചിതമായി നീണ്ടു പോകുന്നതില്‍ പ്രതിഷേധിച്ച് സംയുക്ത ഹയര്‍ സെക്കണ്ടറി അധ്യാപക കൂട്ടായ്മയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം ഹയര്‍ സെക്കണ്ടറി ഡയറക്ടറേറ്റിനു മുന്നില്് രാവിലെ 11.30ന് ഇലയിട്ട് ഊണില്ലാ പ്രതിഷേധം. ജൂണ്‍ 30 ന് സെക്രട്ടറിയേറ്റിന് മുന്പില് നടന്ന അര്‍ധരാത്രി പഠിപ്പിക്കല്‍ സമരത്തിന്റെ രണ്ടാം ഘട്ടമാണിത്. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള ഹയര്‍ സെക്കണ്ടറി അധ്യാപകര്‍ പരിപാടിയില്‍ പങ്കെടുത്തു.
മൂന്നുവര്‍ഷം മുന്‍പ് നടക്കേണ്ട സ്ഥലംമാറ്റം അനിശ്ചിതമായി നീളുകയാണ്. 8,000 ത്തോളം അധ്യാപകരുടെ സ്ഥലംമാറ്റമാണ് ഒരു വിഭാഗം അധ്യാപകര്‍ കേസു കൊടുത്തതു കാരണം അനിശ്ചിതത്വത്തിലായത്. അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ വിധി അനുസരിച്ച് 2015 ലെ സ്ഥലം മാറ്റം ജില്ലാ അടിസ്ഥാനത്തില്‍ നടത്തിയിരുന്നു. തുടര്‍ന്ന് അന്തിമ ലിസ്റ്റിടാന്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ വിധിച്ചു. എന്നാല്‍ സര്‍ക്കാര്‍ ലിസ്റ്റ് പ്രകാരം സ്ഥലം മാറ്റം നടത്തണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. അതോടെ സ്ഥലം മാറ്റം വീണ്ടും അനിശ്ചിതത്ത്വത്തിലായി. മലബാര്‍ മേഖലകളില്‍ ജോലിചെയ്യുന്ന അധ്യാപകര്‍ ഇക്കഴിഞ്ഞ ജൂണില്‍ സ്ഥലം മാറ്റം കിട്ടുമെന്നുറപ്പിച്ച് കുട്ടികളെ സ്വന്തം നാട്ടിലേക്ക് മാറ്റിയിരുന്നു. സ്ഥിരമായി സ്വന്തം നാട്ടില്‍തന്നെ ജോലിചെയ്യുന്നവര്‍ ഈ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി അധ്യാപക കൂട്ടായ്മയുടെ പ്രതിനിധികളായ രാജനും അമല്‍ കൃഷ്ണനും സൗമ്യയും പറഞ്ഞു.
പ്രധാന നഗരങ്ങളില്‍ ജോലിചെയ്യുന്ന പല അധ്യാപകരും വിവിധ കോച്ചിംഗ് സെന്ററുകളില്‍ പഠിപ്പിക്കുന്നുണ്ട്. ഇക്കൂട്ടരാണ് നിരന്തരം കേസുകൊടുത്തും സ്റ്റേ വാങ്ങിയും സ്ഥലം മാറ്റം അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്. ഹയര്‍ സെക്കന്‍ഡറിക്ക് ഒറ്റ ട്രാന്‍സ്ഫര്‍ എന്ന മാനദണ്ഡം മാറ്റി ഒരോ സബ്ജക്ടിനും പ്രത്യേകം ട്രാന്‍സ്ഫര്‍ നടത്തണമെന്നാണ് ഈ കൂട്ടായ്മയുടെ മറ്റൊരു ആവശ്യം. ഈ സമരത്തിലും പരിഹാരമുണ്ടായില്ലെങ്കില്‍ മൂന്നാം ഘട്ട സമരമെന്ന നിലയില്‍ റിലേ നിരാഹാര സമരത്തിനൊരുങ്ങുകയാണ് ഹയര്‍ സെക്കന്‍ഡറി അധ്യാപക കൂട്ടായ്മ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: