കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കുത്തിയത് ആരെന്ന് വ്യക്തമാക്കാതെ പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്.സിപിഎം നിര്‍ദേശ പ്രകാരം പോലീസ് ഒളിച്ചുകളി തുടരുകയാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
അഭിമന്യുവിനെ കൊല്ലാന്‍ ആയുധങ്ങളെത്തിച്ചത് പള്ളുരുത്തി സ്വദേശി സനീഷാണെന്നാണ് കേസില്‍ അറസ്റ്റിലായ മുഹമ്മദ് റിഫയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കത്തി കരുതിയിരുന്നത് ആറാം പ്രതി സനീഷാണ്. കത്തി കാണിച്ച് സനീഷ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കത്തി, ഇടിക്കട്ട, ഉരുട്ടി, മരവടി എന്നീ ആയുധങ്ങളും സനീഷ് എത്തിച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
അഭിമന്യുവിനെ വധിക്കാന്‍ മുഹമ്മദ് കോളേജിലേക്ക് വിളിച്ചുവരുത്തിയ സംഘത്തില്‍ ഇയാളും ഉണ്ടായിരുന്നതായി പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.എസ്എഫ്ഐക്കാരെ നേരിടാനെത്തിയ പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരെ രക്ഷപ്പെടുത്താന്‍ പ്രത്യേകസംഘം കോളേജിന് സമീപം തമ്പടിച്ചിരുന്നെന്നും രാത്രി 11 മണി മുതല്‍ ഇതിനായി ഒരു ഓട്ടോറിക്ഷ എംജി റോഡില്‍ തയാറാക്കി നിര്‍ത്തിയിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഷിജു, റിയാസ്, അനീഷ്, ഷാഹിം, മനാഫ്, ജബ്ബാര്‍, നൗഷാദ്, അബ്ദുള്‍ നാസര്‍ എന്നിവരായിരുന്നു കൃത്യത്തില്‍ പങ്കെടുത്ത ശേഷം ഒളിവില്‍ പോയ പ്രതികള്‍. ഇവരെ സംഭവ ശേഷം മഹാരാജാസ് കോളേജ് പരിസരത്ത് നിന്നും രക്ഷപ്പെടുത്തിയതാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. അഭിമന്യുവിനെ കുത്തിയ പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകനെ ഇതു വരെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ഇയാളെ അറസ്റ്റ് ചെയ്താല്‍ മാത്രമേ കൊലപാതകത്തിന് ഉപയോഗിച്ച കത്തി കണ്ടെടുക്കാന്‍ കഴിയുകയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: