മുംബൈ: മഹാരാഷ്ട്രയിലെ റായിഗഡിലുണ്ടായ ബസ് അപകടത്തില്‍ മരിച്ച 25 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു.ദേശിയ ദുരന്തനിവാരണ സേനയുടെ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ശനിയാഴ്ച രാവിലെ മുപ്പതില്‍ പരം യാത്രക്കാരുമായി സഞ്ചരിച്ച ബസ് അഞ്ഞൂറടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഒരാള്‍ മാത്രമാണ് പരിക്കുകളോടെ രക്ഷപ്പെട്ടതെന്നാണ് വിവരം ലഭിക്കുന്നത്.
തിരച്ചില്‍ തുടരുമെന്നും കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞേക്കുമെന്നും ദുരന്ത നിവാരണ സേനാ മേധാവി വൈരനാഥന് പറഞ്ഞു. മാത്രമല്ല ബസിനുള്ളില്‍ മൃതദേഹങ്ങള്‍ അകപ്പെട്ടിട്ടുണ്ടോ എന്നും സംശയമുണ്ട്. ബസ് ഡ്രൈവറുടെ അശ്രദ്ധമൂലമാണ് അപകടമുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സത്താറ ജില്ലയിലെ മഹാബലേശ്വര്‍ ഹില്‍സ്റ്റേഷനിലേക്കുള്ള യാത്രാ മധ്യേയാണ് ദപോലിയിലെ കൊങ്കണ്‍ കൃഷി വിദ്യാപീഠിലെ ജീവനക്കാര്‍ സഞ്ചരിച്ചിരുന്ന ബസ് അപകടത്തില്‍പ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: