പാട്ന: മുസാഫർപുർ അഭയകേന്ദ്രത്തിൽ പെൺകുട്ടികൾ പീഡനത്തിനിരായ സംഭവത്തിൽ സിബിഐ കേസ് രജിസ്റ്റർ ചെയ്തു. ബീഹാർ സർക്കാർ കേസ് കേന്ദ്രഏജൻസി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സംഭവത്തിന്റെ അന്വേഷണത്തിന്റെ ആദ്യപടിയായി സിബിഐ കേസ് രജിസ്റ്റർ ചെയ്തത്.
മുസാഫർപുറിലെ ബാലിക ഗ്രഹിലെ ഉദ്യോഗസ്ഥർക്കും മറ്റ് ജീവനക്കാർക്കുമെതിരെ ഐപിസി 120ബി, 376, 34, പോസ്കോ 4,6,8,10,12 എന്നീ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സേവാ സങ്കല്പ് ഏവം വികാസ് സമിതി നടത്തുന്ന ബാലിക ഗ്രഹിലെ പെൺകുട്ടികളെ മാനസികമായും ശാരീരികമായും പീഡനത്തിനിരയാക്കിയെന്നാണ് കേസ്.
സംഭവം ഏറെ വിവാദമായതോടെ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും കേസിന്റെ ചുമതല സിബിഐക്ക് വിട്ടുകൊടുക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ബാലികാ സദനത്തിലെ 42 കുട്ടികളില്‍ 29 പേര് ലൈംഗിക ചൂഷണത്തിന് വിധേയരായതായി മെഡിക്കല്‍ റിപ്പോര്‍ട്ടു നേരത്തെ വന്നിരുന്നു.
ജനതാദള്‍ യുവിന്റെ അംഗവും സംസ്ഥാന സാമൂഹ്യക്ഷേമമന്ത്രിയുമായ കുമാരി മഞ്ജു വെര്‍മയുടെ ഭര്‍ത്താവ് പീഡനക്കേസിൽ പ്രതിയാണെന്ന ആരോപണം ശക്തമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: