കണ്ണൂര്‍: ചെങ്കല്‍ സമരം നിര്‍മ്മാണമേഖലയെ കൂടാതെ ഇതര സംസ്ഥാന തൊഴിലാളികളെയും ബാധിച്ചു. ഭൂരിപക്ഷം ഇതര സംസ്ഥാന തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങി. 600 ഓളം ചെങ്കല്പ്പണകളുള്ള കണ്ണൂരില്‍ ഏതാണ്ട് ഓരോ പണകളിലും കുറഞ്ഞത് അഞ്ച് തൊഴിലാളികള്‍ വീതം 3000 ഇതരസംസ്ഥാന തൊഴിലാളികളുണ്ട്. ജെസിബി ഓപ്പറേറ്റര്‍മാര്‍, കല്ലുവെട്ട് മെഷീന് െ്രെഡവര്‍മാര്‍, കൂലിപ്പണിക്കാര്‍ എന്നിവരും ഇതില്‍ ഉള്‍പ്പെടും. ചെങ്കല്‍ നിരോധനം വന്നതോടെ ഇവരെല്ലാം നാട്ടിലേക്ക് മടങ്ങുകയാണ്. മറ്റു ജോലികള്‍ അറിയില്ല എന്നതാണ് പ്രധാന പ്രശ്നം. ബംഗാള്‍, ആസാം, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ തൊഴിലാളികളാണ് ഭൂരിപക്ഷവും പണകളില്‍ ജോലിചെയ്യുന്നത്.
കല്ല് കൊത്തുന്നതിന് യന്ത്രങ്ങള്‍ ഉപയോഗിച്ചതിന് പിന്നാലെ കല്ല് തട്ടിയെടുക്കാനുളള പുതിയ യന്ത്രങ്ങള്‍ പണകളില്‍ വ്യാപകമായി ഉപയോഗിച്ചു തുടങ്ങി. ഇതോടെ തദ്ദേശീയരും അന്യസംസ്ഥാനക്കാരായ നിരവധി തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെടുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. ഇതുവരെ കല്ല് കൊത്തുന്നത് മിഷ്യനും തട്ടിയെടുക്കുന്നത് തൊഴിലാളികളുമായിരുന്നു. പുതിയ യന്ത്രത്തിന്റെ കടന്നു വരവോടെ കൊത്താനും തട്ടാനും നാമമാത്രമായ തൊഴിലാളികള്‍ മാത്രം മതി എന്നതാണ് സ്ഥിതി. ഇതുവഴി നിരവധി തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടും. ഇതോടെ തദ്ദേശീയരുള്‍പ്പെടെ ജീവിക്കാന്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ തേടേണ്ട സ്ഥിതിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: