കൊച്ചി: ചലച്ചിത്ര താരം ലിസി പ്രിയദര്‍ശനെതിരായ കോടതിയലക്ഷ്യ കേസ് ഹൈക്കോടതി അവസാനിപ്പിച്ചു. പിതാവിനു ജീവനാംശം നല്‍കണമെന്ന ഉത്തരവ് പാലിച്ചെന്നു വ്യക്തമാക്കി ലിസിയുടെ അഭിഭാഷകന് സത്യവാങ്മൂലം സമര്‍പ്പിച്ച സാഹചര്യത്തിലാണു കോടതി നടപടി. ജസ്റ്റിസ് ബി.പി. റേയാണു കേസ് പരിഗണിച്ചത്.
പിതാവ് കെ.പി. വര്‍ക്കിക്കു നല്‍കാനുള്ള ജീവനാംശം കുടിശിക സഹിതം കോടതിയില്‍ കെട്ടിവച്ചു. കോടതി നടപടികള്‍ അവസാനിപ്പിക്കണമെന്നു ലിസിയുടെ അഭിഭാഷകന് കോടതിയില്‍ വാദിച്ചു. കളക്ടര്‍ക്കെതിരായ നടപടികളും കോടതി അവസാനിപ്പിച്ചുണ്ട്.
പിതാവിനു 4,500 രൂപ ജീവനാംശവും 1000 രൂപ മെഡിക്കല്‍ അലവന്‍സും നല്കാന് മൂവാറ്റുപുഴ കോടതി നേരത്തേ ഉത്തരവിട്ടിരുന്നു. ജീവനാംശം നല്‍കില്ലെന്ന ചൂണ്ടിക്കാട്ടി ലിസി ജില്ല കളക്ടറെ സമീപിപ്പിക്കുകയും അനുകൂല തീരുമാനം നേടുകയും ചെയ്തു. തുടര്‍ന്ന് കീഴ്ക്കോടതി വിധി നടപ്പാക്കണമെന്നു ചൂണ്ടിക്കാട്ടി കെ.പി. വര്‍ക്കി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: