കൊച്ചി: ഉപജീവനത്തിനായി മീന്‍ വിറ്റ കോളേജ് വിദ്യാര്‍ഥിനി ഹനാനെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ച കേസില്‍ ഒരാള്‍ കൂടി പിടിയില്‍. ഗുരുവായൂര്‍ സ്വദേശി വിശ്വനാഥനെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇതോടെ സംഭവത്തില്‍ പിടിയിലായവരുടെ എണ്ണം രണ്ടായി. നേരത്തെ വയനാട് സ്വദേശി നൂറുദ്ദീന്‍ ഷെയ്ഖ് എന്ന യുവാവിനെയും അറസ്റ്റ് ചെയ്തിരുന്നു.
വിദ്യാര്‍ഥിനിയെ അധിക്ഷേപിക്കുന്ന പ്രചാരണത്തില്‍ പങ്കാളികളായ പത്തു സൈബര്‍ കുറ്റവാളികളുടെ വിവരങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. വസ്തുത മറച്ചുവച്ച് ഹനാനെ മോശമായ ഭാഷയില്‍ അപമാനിച്ചവര്‍ക്കെതിരെയാണ് പോലീസ് അന്വേഷണം.
ഒരു ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകനാണ് ഹനാനെ അപമാനിക്കുന്ന തരത്തിലുള്ള വിവരങ്ങള്‍ തനിക്ക് കൈമാറിയതെന്ന് നൂറുദ്ദീന്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. അതുവരെ ഹനാനെ അനുകൂലിക്കുന്ന നിലപാടാണ് എടുത്തിരുന്നത്. അഭിനയിക്കാന്‍ പോകുന്ന സിനിമയുടെ പ്രചാരണത്തിന് വേണ്ടിയാണ് തമ്മനം മാര്‍ക്കറ്റില്‍ ഹനാന് യൂണിഫോമില്‍ മീന്‍ വില്ക്കാന് എത്തിയതെന്ന് പറഞ്ഞു വിശ്വസിപ്പിച്ചതും ഈ മാധ്യമ പ്രവര്‍ത്തകനാണെന്നും നൂറുദീന്റെ പോലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇയാളുടെ മൊഴി പൊലീസ് പൂര്‍ണമായി വിശ്വസിച്ചിട്ടില്ല.
സംഭവത്തില്‍ നൂറുദ്ദീന്‍ ഷെയ്ഖിനെതിരെ സൈബര്‍ നിയമപ്രകാരം പോലീസ് കേസെടുത്തതോടെ സൈബര്‍ കുറ്റവാളികളില്‍ പലരും അവര്‍ പ്രചരിപ്പിച്ച അപകീര്‍ത്തി പോസ്റ്റുകള്‍ പിന്‍വലിച്ചിട്ടുണ്ട്. എന്നാല്‍, ഇത്തരക്കാര്‍ നടത്തിയ ദുഷ്പ്രചാരണത്തിന്റെ തെളിവുകള്‍ വനിതാ കമ്മീഷന് ശേഖരിച്ചിട്ടുണ്ടെന്നും അത് പോലീസിന് കൈമാറാന്‍ തയാറാണെന്നും കമ്മീഷന് അദ്ധ്യക്ഷ എം.സി. ജോസഫൈന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: