മാഡ്രിഡ് : ലാലിഗ ചാമ്പ്യന്മാരായ ബാഴ്സലോണ ഇന്റര്‍ നാഷണല്‍ ചാമ്പ്യന്‍സ് കപ്പ് പ്രീ സീസണ് ടൂര്‍ണമെന്റില്‍ ടോട്ടനത്തെ ഷൂട്ടൗട്ടില്‍ മൂന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ട് ഗോളുകള്‍ നേടി സമനില പാലിച്ചു.
ബ്രസീല്‍ താരമായ ആര്‍തര്‍ അരങ്ങേറ്റ മത്സരത്തില്‍ തന്നെ ബാഴ്സലോണയ്ക്കായി ഗോള്‍ നേടി. പരിചയ സമ്പന്നരായ ഇനിയേസ്റ്റയും പോളിഞ്ഞോയുമൊക്കെ കൂടുമാറിയതോടെ ദുര്‍ബ്ബലമായ ബാഴ്സ് മധ്യനിരക്ക്് ആര്‍തര്‍ കരുത്തുപകരുമെന്നുറപ്പായി. ടോട്ടനത്തെിനെതിരെ മികച്ച കളിയാണ് ഈ ഇരുപത്തിയൊന്നുകാരന് പുറത്തെടുത്തത്. നാല്‍പ്പത് മില്ല്യന്‍ യൂറോക്കാണ് ആര്‍തറിനെ ബാഴ്സ സ്വന്തമാക്കിയത്്.
ആദ്യ അരമണിക്കൂറിനുള്ളില്‍ മുനീര്‍, ആര്‍തര്‍ എന്നിവരുടെ ഗോളുകളില്‍ 2-0 ന്റെ ലീഡ് നേടിയ ബാഴ്സ രണ്ടാം പകുതിയില്‍ രണ്ട് ഗോള്‍ വഴങ്ങി. സണ്‍ ഹിയുങ്ങും ജോര്‍ജസ് കെവിനുമാണ് ടോട്ടനത്തിനായി ഗോളുകള്‍ നേടിയത്്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: