ധാംബുള്ള: പേസര്‍ കഗിസോ റബഡയുടെയും സ്്പിന്നര്‍ തബ്രൈസ് ഷംസിയുടെയും തകര്‍പ്പന്‍ ബൗളിങ്ങില്‍ ദക്ഷിണാഫ്രിക്കയ്ക്ക് വിജയം. ആദ്യ ഏകദിനത്തില്‍ അവര്‍ അഞ്ചു വിക്കറ്റിന് ശ്രീലങ്കയെ പരാജയപ്പെടുത്തി.
റബഡ 41 റണ്‍സിനും ഷംസി 33 റണ്‍സിനും നാലു വിക്കറ്റുകള്‍ വീഴ്ത്തിയതോടെ ശ്രീലങ്ക 35 ഓവറില്‍ 193 റണ്‍സിന് ഓള് ഔട്ടായി. ഷംസിയാണ് മാന്‍ ഓഫ് ദ മാച്ച്.
194 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയുടെ രണ്ട് വിക്കറ്റുകള്‍ തുടക്കത്തില്‍ വീഴ്ത്തി ഓഫ് സ്പിന്നര്‍ അഖില്‍ ധനഞ്ജയ ശ്രീലങ്കയ്ക്ക് പ്രതീക്ഷ നല്കി. ഓപ്പണര്‍ ക്യൂന്റണ്‍ ഡിക്കോക്കും ക്യാപ്റ്റന്‍ ഡു പ്ലെസിസും ചെറുത്തു നിന്ന് ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്കുയര്‍ത്തി. അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 1-0 ന് മുന്നിലെത്തി.
ഡിക്കോക്കും പ്ലെസിസും 47 റണ്‍സ് വീതമെടുത്തു. മൂന്നാം വിക്കറ്റില്‍ ഇവര്‍ 86 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഒടുവില്‍ ഡിക്കോക്ക് ധനഞ്ജയയുടെ പന്തില്‍ പുറത്തായി. പിന്നീട് ജെ .പി ഡുമിനി 32 പന്തില്‍ 53 റണ്‍സ് അടിച്ചെടുത്ത് അജയ്യനായി നിന്ന്് ദക്ഷിണാഫ്രക്കയ്ക്ക്് വിജയം സമ്മാനിച്ചു.
ആദ്യം ബാറ്റ്് ചെയ്ത ശ്രീലങ്കയ്ക്ക് കുശാല്‍ പെരേര 72 പന്തില്‍ നേടിയ 81 റണ്‍സാണ് ഭേദപ്പെട്ട സ്കോര്‍ ഒരുക്കിയത്. കുശാലും തിസ്ര പെരേരയും (49) ആറാം വിക്കറ്റില്‍ 92 റണ്‍സ് കൂട്ടിചേര്‍ത്തു.
രണ്ടാം ഏകദിന മത്സരം ബുധനാഴ്ച ധാംബുളളയില്‍ നടക്കും.
സ്കോര്‍: ശ്രീലങ്ക: 43.3 ഓവറില്‍ 193 ന് ഓള്‍ഔട്ട്., ദക്ഷിണാഫ്രിക്ക: 31 ഓവറില്‍ അഞ്ചു വിക്കറ്റിന് 196.
പ്രതികരിക്കാൻ ഇവിടെ എഴുതുക: