ഇടുക്കി: രാജ്യത്തെ ഏറ്റവും വലിയ കമാന അണക്കെട്ടായ ഇടുക്കി സംഭരണിയിലെ ജലശേഖരം 2394.64 അടിയിലെത്തി. ഇന്ന് രാവിലെ ഒമ്പതിന് രേഖപ്പെടുത്തിയ കണക്ക് പ്രാകാരമാണിത്. 2403 അടിയാണ് സംഭരണ ശേഷിയെങ്കിലും 2400ന് മുമ്പ് തന്നെ ചെറുതോണി അണക്കെട്ട് തുറക്കാനാണ് തീരുമാനം.
വൃഷ്ടി പ്രദേശത്ത് മഴ തുടര്‍ന്നാല്‍ ഉച്ചയോടെ രണ്ടാംഘട്ട മുന്നറിയിപ്പിന്റെ ഭാഗമായുള്ള ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിക്കും. 2190 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള അണക്കെട്ടില്‍ നിലവില്‍ 1977.464 ദശലക്ഷം യൂണിറ്റിനുള്ള വെള്ളമുണ്ട്. 89.89 ശതമാനം. മുന്‍ വര്‍ഷം ഇതേ സമയത്തേക്കാള്‍ 75 അടി വെള്ളം കൂടുതലാണിത്.
സാങ്കേതിക പ്രശ്നം കാരണം ഇടുക്കി പദ്ധതി നിലകൊള്ളുന്ന മൂലമറ്റത്തെ ആറ് ജനറേറ്ററുകളില്‍ ഒന്ന് പ്രവര്‍ത്തിക്കുന്നില്ല. ഇത് മൂലം പൂര്‍ണ്ണ ഉത്പാദന ശേഷിയായ 18.72 ദശലക്ഷം യൂണിറ്റ് ഇവിടെ ഉത്പാദിപ്പിക്കാനാകുന്നില്ല. വാര്‍ഷിക അറ്റകുറ്റപ്പണിയിലിരുന്ന ഒന്നാം നമ്പര്‍ ഷട്ടര്‍ അടിയന്തര സാഹചര്യമായതിനാല്‍ അഞ്ച് ദിവസമായി പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. ഇത്തരത്തില്‍ നോക്കിയാല്‍ 15.6 ദശലക്ഷം യൂണിറ്റ് ഉത്പാദിപ്പിക്കാനാകണമെങ്കിലും തകരാര്‍ ഇവിടെയും വില്ലനാകുകയാണ്. 15.015 ദശലക്ഷം യൂണിറ്റാണ് ഞായറാഴ്ച മൂലമറ്റത്ത് ഉത്പാദിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: