ന്യൂദല്‍ഹി: അനധികൃത ടെലിഫോണ്‍ എക്സ്ചേഞ്ച് കുംഭകോണക്കേസില്‍ ദയാനിധി മാരന് തിരിച്ചടി. മാരന് സഹോദരന്മാര് ഉള്‍പ്പെടെ ഏഴുപേര്‍ വിചാരണ നേരിടണമെന്ന ദല്‍ഹി ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതിയും ശരിവച്ചു.
2004 ജൂണിനും 2006 ഡിസംബറിനും ഇടയിലുള്ള കാലയളവില്‍ യുപിഎ സര്‍ക്കാറില്‍ കേന്ദ്ര കമ്യൂണിക്കേഷന്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രിയായിരുന്ന ദയാനിധി മാരന് അധികാരം ദുരുപയോഗപ്പെടുത്തി ചെന്നൈയിലെ ഗോപാലപുരത്തും ബോട്ട്ക്ലബിലും വിലയേറിയ 323 ഐഎസ്ഡിഎന്‍ ലൈനുകളോടെ സമാന്തര ടെലിഫോണ്‍ എക്സ്പേഞ്ച് സ്ഥാപിച്ചുവെന്നാണ് കേസ്. തുവഴി സര്‍ക്കാറിന് 1.78 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായാണ് ആരോപണം.
നേരത്തെ കേസില്‍ സിബിഐ പ്രത്യേക കോടതി ഇവരെ വെറുതെ വിട്ടിരുന്നു. ഈ നടപടി മദ്രാസ് ഹൈക്കോടതി റദ്ദാക്കുകയും സിബിഐ പ്രത്യേക കോടതിതന്നെ കേസില്‍ വിചാരണ നടത്തണമെന്നും ഉത്തരവിട്ടിരുന്നു. 12 ആഴ്ചക്കുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാനും കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് ദയാനിധി മാരണ് സുപ്രീം കോടതിയെ സമീപിച്ചത്.
മാരന് സഹോദരന്മാര്ക്കും രണ്ട് ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥര്‍ക്കും സണ്‍ ടിവി ജീവനക്കാര്‍ക്കും എതിരെയാണ് 2017ല്‍ സിബിഐ കുറ്റപത്രം തയാറാക്കിയത്. ബിഎസ്എന്‍എലിന്റെ 364 ലൈനുകള്‍ സണ്‍ ടിവിയുടെ നെറ്റ്വര്‍ക്ക് അപ്ലിങ്കിനായി ഉപയോഗിച്ച് സര്‍ക്കാരിന് 1.78 കോടി രൂപയുടെ നഷ്ടം വരുത്തിയതാണ് കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: