കൊല്ലം: ഇടതുമുന്നണിയില്‍ പ്രവേശനം നേടുമെന്ന് ആര്.ബാലകൃഷ്ണപിള്ള. കേരള കോണ്‍ഗ്രസ് (ബി) ആയിത്തന്നെ പ്രവേശനം നേടും. മറ്റ് വാര്‍ത്തകള്‍ മാധ്യമങ്ങളുടെ സൃഷ്ടിയാണെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു. ബാലകൃഷ്ണപിള്ളയെ കൂടെക്കൂട്ടുന്നതില്‍ എതിര്‍പ്പില്ലെന്ന് സിപിഐ അറിയിച്ചിട്ടുണ്ട്.
സ്കറിയ തോമസുമായി നിലവില്‍ യാതൊരു ചര്ച്ചയുമില്ലന്നും പിള്ള അറിയിച്ചു. കേരള കോണ്‍ഗ്രസ് ബി ആയി തന്നെ ഇടതുമുന്നണിയില്‍ പ്രവേശിക്കും. ലയനം സംബന്ധിച്ച് സ്കറിയ തോമസ് പറഞ്ഞ കാര്യങ്ങള്‍ അദ്ദേഹത്തോട് ചോദിക്കണമെന്നും പിള്ള പറഞ്ഞു. പുനലൂരില്‍ കേരള കോണ്‍ഗ്രസ് (ബി) നേതൃത്വ പരിശീലന ക്യാമ്പില്‍ പങ്കെടുത്തു സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
മന്നണി വിപുലീകരണത്തിന്റെ ഭാഗമായി കേരള കോണ്‍ഗ്രസ്(ബി)യെ സഖ്യകക്ഷിയാക്കുന്നതില്‍ പാര്‍ട്ടിക്ക് യാതൊരു എതിര്‍പ്പുമില്ലെന്ന് സിപിഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബുവാണ് വ്യക്തമാക്കിയത്. ബാലകൃഷണപിള്ളയും കെ.ബി ഗണേഷ്കുമാര് എംഎല്‍എയും സന്നിഹിതരായിരുന്ന വേദിയിലാണ് പ്രകാശ് ബാബു നിലപാട് വ്യക്തമാക്കിയത്.
കേരള കോണ്‍ഗ്രസ് (ബി)യെ മുന്നണിയിലെടുക്കുന്നതു സംബന്ധിച്ച് സിപിഐ ഇടഞ്ഞുനില്‍ക്കുകയായിരുന്നു. ഗണേഷ് കുമാറിന് പിന്തുണ നല്‍കുന്നതും, ബാലകൃഷണപിള്ളയ്ക്ക് മുന്നോക്ക കോര്പ്പറേഷന് ചെയര്‍പേഴ്സണ്‍ പദവി നല്‍കുന്നതിനും സിപിഐ എതിരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: