ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കു നേരെ രാസായുധ പ്രയോഗ സാധ്യതയുണ്ടെന്ന് ഫോണില്‍ മുന്നറിയിപ്പ് നല്‍കിയയാള്‍ അറസ്റ്റില്‍. ഝാര്‍ഖണ്ഡ് സ്വദേശി കാശിനാഥ് മണ്ഡലിനെ(22) മുംബൈയില്‍ നിന്നാണ് അറസ്റ്റു ചെയ്തത്. വളരെ കഷ്ടപ്പെട്ട് എന്‍എസ്ജി കമാന്‍ഡോ കണ്ട്രോള് റൂമിലെ ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ചാണ് ഇയാള്‍ അവിടേക്ക് വിളിച്ചത്.
ഇയാള്‍ മുംബൈയില്‍ സെക്യൂരിറ്റി ഗാര്‍ഡായിരുന്നു. വെള്ളിയാഴ്ചയാണ് ഇന്എസ്ജി കണ്ട്രോള് റൂമില്‍ വിളിച്ച് മുന്നറിയിപ്പ് നല്‍കിയത്. തുടര്‍ന്ന് എന്‍എസ്ജിയുടെ ആവശ്യപ്രകാരം പോലീസ് ഫോണ്‍ നമ്പര്‍ ട്രാക്ക് ചെയ്ത് മണ്ഡലിനെ കണ്ടെത്തുകയായിരുന്നു. മുംബൈ സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്ന് സൂററ്റിലേക്കുള്ള ട്രെയിന്‍ കാത്തു നില്‍ക്കുമ്പോഴാണ് ഇയാള്‍ അറസ്റ്റിലായത്.
അടുത്തിടെ തന്റെ നക്സലൈറ്റായ സുഹൃത്ത് കൊല്ലപ്പെട്ടിരുന്നതായും അന്നു മുതല്‍ താന്‍ മോദിയെ നേരിട്ട് കാണാന്‍ ആഗ്രഹിച്ചിരുന്നതായും ഇയാള്‍ പോലീസിനോട് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: