കൊച്ചി: പെരുമ്പാവൂരില്‍ ഇടത്തിക്കാട് അമ്പിനാട് വീട്ടില്‍ തമ്പിയുടെ മകള്‍ നിമിഷയെ ഇതര സംസ്ഥാന തൊഴിലാളിയായ ബിജു കുത്തിക്കൊന്നത് പണത്തിന് വേണ്ടിയായിരുന്നെന്ന് പോലീസ്. നിമിഷയുടെ കൈയില്‍ ഉണ്ടായിരുന്ന കറിക്കകത്തി ഉപയോഗിച്ചാണ് ഇയാള്‍ കഴുത്തറുത്തതെന്നും ഐ.ജി വിജയ് സാക്കറെ പറഞ്ഞു. ബിജു മദ്യലഹരിയിലായിരുന്നോയെന്ന് സംശയിക്കുന്നതായും അദ്ദേഹം മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ഇന്ന് രാവിലെ 10.45ഓടെയായിരുന്നു സംഭവം. നിമിഷയുടെ മുത്തശിയുടെ കഴുത്തില്‍ കിടന്ന മാല ബിജു പൊട്ടിക്കാന്‍ ശ്രമിച്ചു. ഇത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് ബിജു നിമിഷയെ കുത്തിയത്. നിമിഷയെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിക്കുന്നനതിനിടെ തമ്പിക്കും പരിക്കേറ്റത്.
കഴുത്തില്‍ കുത്തേറ്റ നിമിഷയുടെ കരച്ചില് കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും ബിജു സമീപത്തെ ചായ്പില്‍ കയറി ഒളിച്ചു. എന്നാല്‍, നാട്ടുകാര്‍ ചേര്‍ന്ന് ഇയാളെ കീഴ്പ്പെടുത്തി പോലീസിന് കൈമാറി. നിമിഷയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: