ചെന്നൈ: കലൈഞ്ജര്‍ യമനുമായി പൊരുതുകയാണ്. വിജയിയായി തിരിച്ചുവരും. തമിഴ്നാട് മുന്‍ മുന്‍ മുഖ്യമന്ത്രി എം. കരുണാനിധിയെ സന്ദര്‍ശിച്ച ശേഷം എംഡിഎംകെ ജനറല്‍ സെക്രട്ടറി വൈകോ പറഞ്ഞതിങ്ങനെ. കാവേരി ആശുപത്രിയില്‍ കരുണാനിധിയെ സന്ദര്‍ശിച്ച ശേഷം പുറത്തു വന്ന വൈക്കോ മാധ്യമ പ്രവര്‍ത്തകരോടാണ് ഇങ്ങനെ പറഞ്ഞത്.
രാവിലെ 10.30ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വം, മന്ത്രിമാര്‍ തുടങ്ങിയവര്‍ ആശുപത്രിയിലെത്തി. കരുണാനിധിയെ കണ്ടതിനുശേഷം അവര്‍ മകന് എം.കെ.സ്റ്റാലിനുമായി സംസാരിച്ചു. നടന് സൂര്യ, അച്ഛനും മുന്‍കാല നടനുമായ ശിവകുമാര്‍, കവി വൈരമുത്തു, നടന് ശരത് കുമാര്‍ തുടങ്ങിയവരും കരുണാനിധിയെ സന്ദര്‍ശിച്ചു.
ഞായറാഴ്ച രാത്രി വൈകി പുറത്തിയ മെഡിക്കല്‍ ബുള്ളറ്റിനു ശേഷം ആശുപത്രി അധികൃതര്‍ കരുണാനിധിയുടെ ആരോഗ്യനിലയെക്കുറിച്ച് ഇന്നലെ പകല്‍ ഔദ്യോഗികമായി ഒന്നും പറഞ്ഞില്ല. ആരോഗ്യനിലയില്‍ കാര്യമായ വ്യത്യാസമില്ലാത്തതുകൊണ്ടാഇതെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: