ചാവക്കാട്:കേരളത്തിലെ ഹിന്ദു സ്ത്രീകളുടേയും, ആരാധനാലയങ്ങളുടേയും നേരെ ഉയര്‍ന്നു വരുന്ന ഏതു വെല്ലുവിളികളേയും ശക്തമായി നേരിടുമെന്ന് ഭാരതീയ മത്സ്യ പ്രവര്‍ത്തക സംഘം മഹിള വേദി സംസ്ഥാന പ്രതിനിധി സമ്മേളനം മുന്നറിയിപ്പു നല്കി.
സ്ത്രീകള്‍ ശുദ്ധിയോടും, ഭക്തിയോടും കൂടി ക്ഷേത്ര ദര്‍ശനം നടത്തുന്നതിനെ വികലമായി ചിത്രീകരിച്ച് സ്ത്രീ സമൂഹത്തെ ഒന്നാകെ അപമാനിച്ചുകൊണ്ട് നോവല്‍ എഴുതിയ എഴുത്തുകാരനെ മാതൃകാപരമായി ശിക്ഷിക്കണമെന്നും ശബരിമലയുടെ പരിശുദ്ധിസംരക്ഷിക്കുവാന് സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. നവംബര്‍ നാലിന് കോഴിക്കോട് നടക്കുന്ന സംസ്ഥാന സമ്മേളനം വിജയിപ്പിക്കുന്നതിനു വേണ്ടിയുള്ള പദ്ധതികള്‍ക്കും സമ്മേളനം രൂപം നല്കി.
മത്സ്യ പ്രവര്‍ത്തക സംഘം സംസ്ഥാന പ്രസിഡന്റ് കെ.രജനീഷ് ബാബു സമ്മേളനം ഉദ്ഘാടനം ചെയ്തു. സതി ബാലന് പയ്യോളി അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സംഘടനാ സെക്രട്ടറി പി.കെ.കുട്ടന്, സമിതി അംഗം ഇന്ദിര മുരളി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ജി.രാധാകൃഷ്ണന് എന്നിവര്‍ സംസാരിച്ചു’.
പ്രതികരിക്കാൻ ഇവിടെ എഴുതുക: