ഇടുക്കി: സംസ്ഥാനത്തെ ആഭ്യന്തര വൈദ്യുതി ഉത്പാദനം സര്‍വ്വകാല റെക്കോര്‍ഡിനരികെ എത്തിനില്‍ക്കുമ്പോഴും വിവാദമാകുന്നത് സര്‍ക്കാരിന്റെ തീരുമാനം. ഇടുക്കി പദ്ധതിയിലെ ജനറേറ്ററുകള്‍ കൃത്യസമയത്ത് നവീകരിച്ചിരുന്നെങ്കില്‍ വൈദ്യുതി വിറ്റ് വകുപ്പിന് പണം ഉണ്ടാക്കുന്നതിനൊപ്പം ജലനിരപ്പ് കുറയുന്നതിനും സഹായകമാകുമായിരുന്നു. ശരാശരി 45 ദശലക്ഷം യൂണിറ്റാണ് സംസ്ഥാനത്തെ മൊത്തം ഉത്പാദനം എന്നിരിക്കെ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന റെക്കോര്‍ഡ് 2013ലായിരുന്നു.
അന്ന് ഇടുക്കി സംഭരണി തുറക്കേണ്ട സ്ഥിതിയില്‍ എത്തിയപ്പോള്‍ ആഭ്യന്തര ഉത്പാദനം 44.42 ദശലക്ഷം യൂണിറ്റ് വരെ എത്തിയിരുന്നു. ഇന്നലെ രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറിനിടെ ഇത് 40.4804 വരെ എത്തി. ഇതിനൊപ്പം ഇടുക്കിയിലെ ജനറേറ്റര്‍ കൂടി പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ പൂര്‍ണ്ണ ഉത്പാദന ശേഷിയായ 18.72 ദശലക്ഷം യൂണിറ്റ് വരെ മൂലമറ്റത്ത് എത്തിയേനെ. ഞായറാഴ്ച ഇത് 15.015 ദശലക്ഷം യൂണിറ്റായിരുന്നു.
ഇത്തരത്തില്‍ ദിവസവും ശരാശരി മൂന്ന് ദശലക്ഷം യൂണിറ്റിനുള്ള വെള്ളം കൂടി ഡാമില്‍ നിന്ന് കുറയുകയും ആശങ്ക കുറയ്ക്കുകയും ചെയ്യുമായിരുന്നു.വാര്‍ഷിക അറ്റകുറ്റപ്പണിയിലിരുന്ന ഒന്നാം നമ്പര്‍ ഷട്ടര്‍ അടിയന്തര സാഹചര്യമായതിനാല്‍ അഞ്ച് ദിവസമായി പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. ഇത്തരത്തില്‍ നോക്കിയാല്‍ 15.6 ദശലക്ഷം യൂണിറ്റ് ഉത്പാദിപ്പിക്കാനാകുമെങ്കിലും തകരാര്‍ ഇവിടെയും വില്ലനാകുകയാണ്. സ്ഥാപിച്ചതിന് ശേഷം ആറ് ജനറേറ്റകളുടെയും തകരാറുകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കാത്തതാണ് തിരിച്ചടിയാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: