ഇരിട്ടി: അധ്യാപികയെ അര്‍ദ്ധരാത്രിയില്‍ വീട്ടുകിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയാരോപിച്ച് ബന്ധുക്കള്‍ നല്കിയ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കരിക്കോട്ടക്കരി സെന്റ് തോമസ് ഹൈസ്കൂള്‍ അധ്യാപിക മേരി എന്ന ലാലി(42)യെയാണ് ചരലിലെ വീട്ടുകിണറ്റില്‍ കഴിഞ്ഞദിവസം പുലര്‍ച്ചെ 2 മണിയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മേരിയുടെ ഭര്‍ത്താവ് പാംപ്ലാനിയില്‍ സാബു ലോറി െ്രെഡവര്‍ ആണ്. ഞായറാഴ്ച രാതി 12 മണിയോടെ ഭാര്യ കിണറ്റില്‍ ചാടിയതായും താന്‍ രക്ഷിക്കാന്‍ ശ്രമിച്ചിട്ടും സാധിക്കാഞ്ഞതിനാല്‍ അയല്‍ വാസികളുടെ സഹായം തേടുകയായിരുന്നവെന്നാണ് സാബു പോലീസിനോട് പറഞ്ഞത്. 12 മണിക്ക് കിണറ്റില്‍ ചാടിയതായി സാബു പറയുന്നുണ്ടെങ്കിലും ഒരു മണിയോടെയാണ് ഇയാള്‍ അയല്‍വാസികളെ വിവരമറിയിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. അതിനുശേഷം രണ്ടു മണിയോടെയാണ് നാട്ടുകാര്‍ പോലീസിലും അഗ്നിശമനസേനയിലും വിവരമറിയിക്കുന്നത്.
അതേസമയം വീട്ടിലുണ്ടായിരുന്ന സാബുവിന്റെ മക്കള്‍ യാതൊരുവിധ ബഹളവും കേട്ടതായി ഓര്‍ക്കുന്നില്ലെന്നാണ് പോലീസിനോട് പറഞ്ഞതെന്നാണ് അറിയുന്നത്. കുറച്ചു കാലമായി വീട്ടില്‍ കുടുംബ വഴക്കു നടക്കാറുണ്ടെന്നും ഇതുമൂലം രണ്ടുപേരും അസ്വസ്ഥരാണെന്നുമാണ് പുറത്തു വരുന്ന വിവരം. ചില പ്രശ്നങ്ങളെ തുടര്‍ന്ന് ബാബുവിന്റെ പേരില്‍ ചില പരാതികളും കരിക്കോട്ടക്കരി പോലീസില്‍ ലഭിച്ചതായും വിവരമുണ്ട്. പ്രാഥമിക വിവരശേഖരണത്തിന്റെ ഭാഗമായി പോലീസ് അയല്‍വാസികളില്‍ നിന്നും മൊഴി ശേഖരിച്ചു വരുന്നു. സാബുവിനെയും വിശദമായി ചോദ്യം ചെയ്യാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്.
മേരിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കരിക്കോട്ടക്കരി സെന്റ് തോമസ് ഹൈസ്ക്കൂളിലും വീട്ടിലും പൊതുദര്‍ശനത്തിനു വെച്ച ശേഷം ചരള് സെന്റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ച് സെമിത്തേരിയില്‍ സംസ്ക്കരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: