തിരുവനന്തപുരം: ഇടുക്കിയിലെ ജലനിരപ്പ് 2397 അടിയായാല്‍ മാത്രമെ തുറന്ന് വിടുകയുളൂവെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന് പറഞ്ഞു. ഡാം തുറക്കുന്നതിന് മുന്നോടിയായുള്ള മുന്‍കരുതല്‍ നടപടികള്‍ എല്ലാം സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
2395.42 അടിയാണ് നിലവിലെ ജലനിരപ്പെങ്കിലും ആശങ്കപ്പെടാനുള്ള സാഹചര്യങ്ങളൊന്നും തന്നെയില്ല. എന്നാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം. ഏത് സാഹചര്യവും നേരിടാന്‍ സര്‍ക്കാര്‍ പൂര്‍ണ സജ്ജമാണ്. വൃഷ്ടി പ്രദേശത്ത് മഴ ശക്തമായതിനാല്‍ ജലനിരപ്പ് ഉയരാന്‍ കാരണം. ഓറഞ്ച് അലര്‍ട്ട് നല്‍കിയത് ജനങ്ങളെ പരിഭ്രാന്തരാക്കാനല്ല. ജാഗ്രതാ നിര്‍ദ്ദേശം മാത്രമാണത്. ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഘട്ടംഘട്ടമായി മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച് വരികയാണെന്നും മന്ത്രി വിശദീകരിച്ചു.
ജലനിരപ്പ് 2399 അടിയായല്‍ മാത്രമെ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുകയുള്ളൂ. ഇനിയും ജലനിരപ്പുയര്‍ന്നാല്‍ ട്രയല്‍ റണ്‍ നടത്തും. ജനങ്ങളെ പാര്‍പ്പിക്കാനായി ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: