ന്യൂദൽഹി: രോഹിങ്ക്യൻ മുസ്ലീങ്ങളോട് മൃദു സമീപനം പാടില്ലെന്ന് കേന്ദ്രആഭ്യന്തര സഹമന്ത്രി കിരൺ റിജിജു. അസമിലെ ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ കരട് പട്ടിക പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട് പാർലമെൻ്റിൽ നടന്ന ചർച്ചയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബംഗ്ലാദേശിൽ നിന്നും അനധികൃതമായി രാജ്യത്തേക്ക് കുടിയേറിയ രോഹിങ്ക്യൻ മുസ്ലീങ്ങളോട് മൃദു സമീപനത്തിന്റെ ആവശ്യകത ഉദിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യ അഭയാർത്ഥികൾക്കു വേണ്ടി യാതൊരു ഉടമ്പടിയിലും ഒപ്പു വച്ചിട്ടില്ല, ഇന്ത്യ എല്ലായ്പ്പോഴും മൃദുസമീപനമാണ് സ്വീകരിക്കുന്നത്, എന്നാൽ അവരെ നിയന്ത്രിക്കേണ്ടതല്ലേ- മന്ത്രി ചോദിച്ചു. നമ്മൾ അവർക്ക് താത്കാലിക സൗകര്യങ്ങൾ ഒരുക്കി കൊടുത്തു, അവർക്ക് അനുകൂലമായി തിരിച്ചു പോകാനുള്ള അവസരം നൽകും- മന്ത്രി വ്യക്തമാക്കി.
രാജ്യത്ത് ഏറ്റവും കൂടുതൽ രോഹിങ്ക്യൻ മുസ്ലീങ്ങൾ അധിവസിക്കുന്നത് ജമ്മുകശ്മീരിലാണ്, പുറകിലായി ഹൈദരാബാദും തെലങ്കാനയുമുണ്ട്, ഒരിക്കലും രോഹിങ്ക്യൻ മുസ്ലീമുകൾ രാജ്യത്തിന് ഭീഷണിയാകരുതെന്ന് നമ്മൾ ഉറപ്പ് വരുത്തണം- റിജിജു പറഞ്ഞു.
ഇതിനിടെ രോഹിങ്ക്യൻ മുസ്ലീങ്ങളുടെ ക്രമാതീതമായ കടന്നുകയറ്റത്തെ ചെറുക്കാൻ സൈനിക നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: