ന്യൂദല്‍ഹി: കോണ്‍ഗ്രസിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ വിഭാഗത്തിലെ ജീവനക്കാരിയെ പീഡിപ്പിച്ച സഹപ്രവര്‍ത്തകനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ പാര്‍ട്ടിക്കും പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും പരാതിനല്‍കിയിട്ടും നപടി ഉണ്ടാകാഞ്ഞത് വാര്‍ത്തയായിരുന്നു. തിങ്കളാഴ്ച ചിരാഗ് പട്നായികിനെ പെണ്‍കുട്ടിയുടെ പരാതി പ്രകാരം അറസ്റ്റ് ചെയ്തു.
സോഷ്യല്‍ മീഡിയ വിഭാഗത്തില്‍ ജോലിക്കാരിയെ അവിടെത്തന്നെ ശക്തമായ സ്വാധീനമുള്ള ചിരാഗ് പട്നായിക് ശല്യം ചെയ്തു. തനിക്ക് താല്പര്യമില്ലെന്ന് കുട്ടി ഒഴിഞ്ഞുമാറി. അയാള്‍ പിന്മാറിയില്ല. മേലധികാരികളോട് പെണ്‍കുട്ടി വാക്കാല്‍ പരാതി പറഞ്ഞു. ഫലമില്ലാതായപ്പോള്‍ ഐടി വിഭാഗം ചുമതലക്കാരി ദിവ്യ സ്പന്ദനയോടു പറഞ്ഞു, പരാതി രേഖാമൂലം നല്കി. പക്ഷേ ഒന്നും നടന്നില്ല. കോണ്‍ഗ്രസ് ആസ്ഥാനത്ത് വനിതകളുടെ പരാതി കേള്‍ക്കാനും പരിഹരിക്കാനും സംവിധാനമില്ല.
ഒടുവില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് രേഖാമൂലം പരാതി അയച്ചു. ആഴ്ച കഴിഞ്ഞു. പരാതി കിട്ടിയതായി പോലും അറിയിപ്പുണ്ടായില്ല.
രാജ്യത്ത് എവിടെയെങ്കിലും ഏതെങ്കിലും സ്ത്രീക്കെതിരേ ചെറുവിരലനക്കിയാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറ്റപ്പെടുത്തുന്ന രാഹുല്‍ ഗാന്ധിക്ക് സ്വന്തം പാര്‍ട്ടി ആസ്ഥാനത്ത് പാര്‍ട്ടിയുടെ ഔദ്യോഗിക സംവിധാനത്തില്‍ ഒരു പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടിട്ട് അന്വേഷിക്കാന്‍ പോലും സമയമില്ല.
തുടര്‍ന്ന് പെണ്‍കുട്ടി പോലീസില്‍ പരാതിപ്പെടുകയായിരുന്നു. ചിരാഗിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: