ന്യൂദല്‍ഹി: അധികാരത്തിലെത്തിയാല്‍ ബംഗാളിലും ദേശീയ പൗരത്വ രജിസ്റ്റര്‍(എന്‍ആര്‍സി) നടപ്പാക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ജോഷി. അസമില്‍ എന്‍ആര്‍സി പ്രകാരമുള്ള കണക്കെടുപ്പില്‍ നാല്‍പ്പതു ലക്ഷം പേര് പൗരത്വ പട്ടികയ്ക്കു പുറത്തു പോയതിനെ വിമര്‍ശിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്തു വന്ന സാഹചര്യത്തിലാണ് ദിലീപ് ജോഷിയുടെ പ്രസ്താവന.
അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താന്‍ സുപ്രീംകോടതി നിര്‍ദേശിച്ചതനുസരിച്ചാണ് പൗരത്വ രജിസ്റ്റര്‍ തയാറാക്കിയത്. കൃത്യമായ രേഖകള്‍ ഇല്ലാത്ത നാല്‍പ്പതു ലക്ഷം പേരാണ് പുറത്തായത്. രേഖകള്‍ ഹാജരാക്കാനും വിശദീകരണം നല്‍കാനും ഇവര്‍ക്ക് സമയം അനുവദിച്ചിട്ടുമുണ്ട്. എന്നാല്‍ ഇന്ത്യയില്‍ ഇന്ത്യക്കാരായ അഭയാര്‍ഥികളെ സൃഷ്ടിക്കുന്നു എന്നായിരുന്നു മമതയുടെ വിമര്‍ശനം.
ഇന്ത്യയില്‍ അനധികൃത കുടിയേറ്റം അനുവദിക്കില്ലെന്ന് ദിലീപ് ജോഷി പറഞ്ഞു. ബംഗ്ലാദേശില്‍ നിന്നുള്ള ഇത്തരം കുടിയേറ്റക്കാരെ തിരിച്ച് അയക്കും. രാജ്യ സുരക്ഷയുടെ ഭാഗമാണിത്. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചക്കില്ല. ബംഗാളില്‍ അധികാരത്തിലെത്തിയാല്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ പ്രകാരം അനധികൃത കുടിയേറ്റക്കാരുടെ കണക്കെടുക്കുമെന്നും ദിലീപ് പറഞ്ഞു.
സുപ്രീംകോടതിയുടെ നിര്‍ദേശ പ്രകാരമാണ് ഇതു നടപ്പാക്കിയത്. ഈ നിര്‍ദേശം ആദ്യം അവതരിപ്പിച്ചത് കോണ്ഗ്രസ്സാണ്ഇപ്പോള് അവര്‍ എതിര്‍ക്കുന്നു. അനധികൃത കുടിയേറ്റത്തെ അനുകൂലിക്കുന്നവരെ ഈ രാജ്യത്തു നിന്നു പുറത്താക്കണം, ദിലീപ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: