ന്യൂദല്‍ഹി: ഇന്ത്യയില്‍ 2016ലെ കണക്കു പ്രകാരം രണ്ടു കോടിയിലേറെ ബംഗ്ലാദേശികള്‍ കടന്നു കൂടിയിട്ടുണ്ടെന്ന് കേന്ദ്രം. പുതിയ കണക്കെടുത്താല്‍ ഇത് എത്രയോ കൂടിയിരിക്കും. ഇവരെല്ലാം അനധികൃത കുടിയേറ്റക്കാരാണ്.
ഇവരില്‍ കൂടുതലും അസമിലും ബംഗാളിലുമാണ്. അസമില്‍ 50 ലക്ഷം അനധികൃത കുടിയേറ്റക്കാരുണ്ടെന്നാണ് 2004ലെ കണക്ക്. ഇപ്പോള്‍ ഇതും വന്‍തോതില്‍ കൂടിയിട്ടുണ്ട്. കേരളത്തിലുമുണ്ട് ലക്ഷക്കണക്കിന് അന്യ സംസ്ഥാനക്കാര്‍. ഇവരില്‍ ഭൂരിപക്ഷവും ബംഗാളികളെന്ന പേരില്‍ അനധികൃതമായി കുടിയേറിയ ബംഗ്ലാദേശികള്‍ തന്നെ. ഇതര സംസ്ഥാനക്കാര്‍ കൂടുതലുള്ള പെരുമ്പാവൂരില്‍ മാത്രം ഒന്നര ലക്ഷത്തിലേറെയാണ് ഇവരുടെ എണ്ണം. മാനഭംഗം, കൊലപാതകം, കവര്‍ച്ച തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ഇവരില്‍ കൂടുതലാണ്. ഇവര്‍ കൂടുതലായി എത്തിയതോടെയാണ് കേരളത്തിലെ ക്രമസമാധാന നില ഇത്ര മോശമായതെന്നാണ് പോലീസ് പറയുന്നത്. അസമില്‍ യഥാര്‍ഥ പൗരന്മാര്ക്ക് സമാധാനത്തോയെടുള്ള ജീവിതം പോലും നഷ്ടപ്പെട്ടതോടെയാണ് പൗരന്മാരുടെ രജിസ്റ്റര്‍ തയ്യാറാക്കാന്‍ അസം സര്‍ക്കാര്‍ മുതിര്‍ന്നത്. നുഴഞ്ഞുകയറിയവരെ പുറത്താക്കുകയാണ് ലക്ഷ്യം.
കേരളം, ബംഗാള്‍, ആസാം, തെലങ്കാന, കര്‍ണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പ്രശ്നങ്ങളും മറ്റും കൂടുന്നതിനു ഒരു കാരണം ബംഗ്ലാദേശികളുടെ നുഴഞ്ഞുകയറ്റമാണെന്ന് മുന്‍പ് ഐബി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇവരില്‍ പല തരത്തിലുള്ളവര്‍ ഉണ്ടെന്നും മയക്കുമരുന്നകടത്ത് കള്ളക്കടത്ത് തുടങ്ങിയവയില്‍ ഏര്‍പ്പെടുന്നവര്‍ ധാരാളമാണെന്നും ഐബി ചൂണ്ടിക്കാട്ടി. ബംഗാള്‍, അസം തുടങ്ങിയ സംസ്ഥാനങ്ങളിലേക്കാണ് ആദ്യം ഇവര്‍ നുഴഞ്ഞുകയറുക. അവിടെ നിന്ന് ആസാമികള്‍, അല്ലെങ്കില്‍ ബംഗാളികള്‍ എന്ന പേരില്‍ മറ്റു സംസ്ഥാനങ്ങളിലേക്കും. അഞ്ഞൂറു രൂപകൊടുത്താല്‍ വ്യാജ ഐഡി കാര്‍ഡ് ഉണ്ടാക്കി നല്കുന്നവരുണ്ട്. അവരില്‍ നിന്ന് ഇത്തരം കാര്‍ഡുകള്‍ സ്വന്തമാക്കിയാണ് ഇവരുടെ വരവ്.
മറ്റു പല സംസ്ഥാനങ്ങളിലും അസമിലേതു പോലെ പൗരത്വ രജിസ്റ്റര്‍ വേണമെന്നതിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ശക്തമായ നടപടി എടുത്തില്ലെങ്കില്‍ വലിയ ആപത്തിലേക്കാണ് നാം പോകുന്നതെന്നാണ് ഐബി ചൂണ്ടിക്കാട്ടുന്നതും.
ഭീകരത രാജ്യത്ത് വേരൂന്നാനും ഇത് ഒരു കാരണമാണ്. ബംഗ്ലാദേശില്‍ നിരവധി ഭീകരസംഘടനകളാണ് ഉള്ളത്. ഇവയില്‍ പലതും ബംഗാളിലും അസമിലും ഇന്ന് ശക്തമാണ്. ഇതിനു പിന്നില്‍ ബംഗ്ലാദേശില്‍ നിന്ന് നുഴഞ്ഞുകയറിയവരാണ്. അല്‍പ്പകാലം മുന്‍പ് ബംഗാളിലെ മുര്‍ഷിദാബാദില്‍ ഇവരും ചില നാട്ടുകാരും ചേര്‍ന്ന് ആസാദി പ്രഖ്യാപിച്ച സംഭവം ഉണ്ടായതായി മുന്‍ റോ ഉദ്യോഗസ്ഥന് അമര്‍ ഭൂഷണ് ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: