പാലക്കാട്്: ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ പുനരധിവാസം ഉറപ്പാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്ക്കരിച്ച കൈവല്യ പദ്ധതിയില്‍ വഞ്ചിതരായി ഒരു കൂട്ടം പാവങ്ങള്‍. പാലക്കാട് ജില്ലയിലെ 260 ഭിന്നശേഷിക്കാരാണ് പദ്ധതിയുടെ പേരില്‍ കബളിപ്പിക്കപ്പെട്ടത്.
തൊഴില്‍ പരിശീലനം, സ്വയംതൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിന് സബ്സിഡിയോടുകൂടി വായ്പ നല്‍കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ 2016 നവംബര്‍ ഒന്നിനാണ് പദ്ധതി ആരംഭിച്ചത്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്ത ഭിന്നശേഷിക്കാര്‍ക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. എന്നാല്‍ പരീശിലനം ലഭിച്ചെങ്കിലും വായ്പയ്ക്കായി ഇനി മുട്ടാത്തവാതിലുകളില്ല.
2017-18 വര്‍ഷത്തില്‍ ജില്ലയിലെ 280 പേരാണ് കൈവല്യ പദ്ധതിയില്‍ അപേക്ഷ നല്‍കിയത്. ഇവരില്‍ ഭൂരിഭാഗം ആളുകള്‍ക്കും പരിശീലനവും സര്‍ട്ടിഫിക്കറ്റും നല്‍കിയിട്ടുണ്ട്. അതേസമയം ഇവരില്‍ നിന്ന് 21 പേരെ തിരഞ്ഞെടുത്ത് 50,000 രൂപ പ്രകാരം 10,50,000 രൂപ കൈമാറിയതായി വിവരാവകാശരേഖയില്‍ പറയുന്നു. എന്നാല്‍ ബാക്കിയുള്ളവരില്‍ നിന്ന് തുക കൈപ്പറ്റിയെന്ന് കാണിക്കുന്ന രേഖ എഴുതിവാങ്ങിയിട്ടും ആനുകൂല്യം നല്‍കിയിട്ടില്ല. വിവരാവകാശ പ്രവര്‍ത്തനകനും ബിജെപി ജില്ലാ സെക്രട്ടറിയുമായ പി. രാജീവിന് ലഭിച്ച വിവരാവകാശ രേഖയിലാണ് കബളിപ്പിക്കല്‍ വ്യക്തമായത്. എന്നാല്‍ ഫണ്ടില്ലിത്തതാണ് വായ്പ നല്കാന് തടസ്സമായതെന്നാണ് അധികൃതരുടെ വാദം.
എന്നാല്‍ 2017ലും 18ലും വിവിധ മാസങ്ങളില്‍ ഭിന്നശേഷിക്കാരായ അപേക്ഷകരെ പാലക്കാട് ജില്ലാ എംപ്ലോയ്മെന്റ് പരിശീലന ഹാളിലേക്ക് വിളിപ്പിച്ച് പദ്ധതിയുമായി ബന്ധപ്പെട്ട ക്ലാസ് നല്‍കിയിരുന്നു. ഇവരോട് 200 രൂപയുടെ മുദ്രപ്പത്രത്തില്‍ എഗ്രിമെന്റ് ഡ്രാഫ്റ്റ് എഴുതി തുക കൈപ്പറ്റിയതായി ഒപ്പു വാങ്ങുകയുണ്ടായി. എന്തിനാണെന്ന് പോലും അറിയാതെയാണ് പലരും മുദ്രപ്പേപ്പറില്‍ ഒപ്പിട്ടു നല്‍കിയത്. ഫണ്ടില്ലെന്ന കാരണം പറഞ്ഞ് ലക്ഷക്കണക്കിന് രൂപയുടെ അഴിമതിയാണ് നടന്നിരിക്കുന്നതെന്ന് സംശയിക്കേണ്ടിരിക്കുന്നു.
ഏറെ നരകയാതനകള്‍ അനുഭവിച്ചാണ് ഓരോ തവണയും ഇവര്‍ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെത്തുന്നത്. എല്ലാ ജില്ലകളിലും ഇത്തരം പരിശീലനങ്ങള്‍ നടത്തുന്നുണ്ടെങ്കിലും അര്‍ഹതപ്പെട്ടവര്‍ക്ക് തുക കൊടുക്കാതെ സര്‍ക്കാര്‍ കബളിപ്പിക്കുകയാണുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: