ബിര്‍മിങ്ങ്ഹാം: എഡ്ജ്ബാസ്റ്റണില് ചരിത്ര വിജയത്തോടെ ഇംഗ്ലണ്ടിനെതിരായ അഞ്ചു മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ ഉജ്ജ്വല തുടക്കം കുറിക്കാന്‍ കോഹ്ലിയും കൂട്ടരും ഇറങ്ങുന്നു. പരമ്പരയിലെ ആദ്യ അങ്കം എഡ്ജ്ബാസ്റ്റണില് ഇന്ന് തുടങ്ങുകയാണ്. ചരിത്രം അനുകൂലമല്ലാത്ത പിച്ചില്‍ ചരിത്രമെഴുതാനാണ് ഇന്ത്യന്‍ ശ്രമം. അതേസമയം തങ്ങളുടെ ആയിരാമത്തെ ടെസ്റ്റ് അവിസ്മരണീയമാക്കാനുള്ള ഒരുക്കത്തിലാണ് ജോ റൂട്ടിന്റെ ഇംഗ്ലീഷ് പട. ഇന്ത്യന്‍ സമയം വൈകിട്ട് 3.30 ന് കളി തുടങ്ങും.
എഡ്ജ്ബാസ്റ്റണില് ആതിഥേയരായ ഇംഗ്ലണ്ട് ഇതുവരെ ഇന്ത്യക്ക് കീഴടങ്ങിയിട്ടില്ല. ഇവിടെ കളിച്ച ആറ്് ടെസ്റ്റില്‍ അഞ്ചിലും ഇന്ത്യ തോല്‍വിയറിഞ്ഞു. ഒരിക്കലും ജയിക്കാത്ത പിച്ചില്‍ ഇത്തവണ വിജയപ്പടവുകള്‍ കയറാമെന്ന വിശ്വാസത്തിലാണ് കോഹ്ലിയും കൂട്ടരും.
2011 ലാണ് ഇന്ത്യ അവസാനമായി എഡ്ജ്ബാസ്റ്റണില് ടെസ്റ്റ് കളിച്ചത്.അന്ന് അലിസ്റ്റര്‍ കൂക്കിന്റെ മാസ്റ്റര്‍ ക്ലാസ് ബാറ്റിങ്ങിന് മുന്നില്‍ ഇന്ത്യ കീഴടങ്ങി. ധോണി ക്യാപ്റ്റനായ ടീം ഒരിന്നിങ്ങ്സിനും 242 റണ്‍സിനുമാണ് തോറ്റത്. എഡ്ജ്ബാസ്റ്റണില് ഇംഗ്ലണ്ട് പുലിയാണ്. ഇന്ത്യ മാത്രമല്ല മറ്റ് ടീമുകളും ഇവിടെ ആതിഥേയര്‍ക്ക് മുന്നില്‍ തകര്‍ന്നിട്ടുണ്ട്. 2005 നു ശേഷം ഇവിടെ കളിച്ച പത്ത് ടെസ്റ്റുകളില്‍ ഏഴെണ്ണത്തിലും ഇംഗ്ലണ്ട് വിജയക്കൊടി പാറിച്ചു. ഒന്നില്‍ മാത്രമാണ് തോറ്റത്. രണ്ട് മത്സരങ്ങള്‍ സമനിലയായി.
പരിചയ സമ്പന്നനും മുന്‍ ഇംഗ്ലീഷ് നായകനുമായ അലിസ്റ്റര്‍ കുക്കാണ് ഈ പിച്ചിലെ ഏറ്റവും മികച്ച റണ്വേട്ടക്കാരന്. ഒമ്പത് മത്സരങ്ങളിലായി 856 റണ്‍സ് നേടി. 2011 ല്‍ ഇന്ത്യക്കെതിരെ 294 റണ്‍സ് എടുത്തു. അലിസ്റ്റര്‍ കുക്ക് ഇത്തവണയും ടീമിലുണ്ട്.
മികവാര്‍ന്ന ബാറ്റങ്ങിലൂടെ സഹകളിക്കാരെ പ്രചോദിപ്പിക്കുന്ന നായകന് വിരാട്് കോഹ് ലിയിലാണ് ഇന്ത്യന്‍ പ്രതീക്ഷ. കഴിഞ്ഞ തവണ ഇംഗ്ലണ്ട് പര്യടനത്തില്‍ തകര്‍ന്നുപോയ കോഹ്ലി ഏറെ മാറിക്കഴിഞ്ഞു. ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരില് ഒരാളാണ്. ഏകദിന പരമ്പരയില്‍ തകര്‍ത്തു കളിച്ചു. പക്ഷെ പരമ്പര 2-1 ന് നഷ്ടമായി. ഏകദിന പമ്പരയ്്്ക്ക് മുമ്പ് നടന്ന ട്വന്റി 20 ഇന്ത്യയും കരസ്ഥമാക്കി.
കോഹ് ലിക്ക് പുറമെ മുരളി വിജയ്, ശിഖര്‍ ധവാന്, ചേതേശ്വര്‍ പൂജാര, കെ.എല്‍. രാഹുല്‍ എന്നിവരും അണിനിരക്കുന്ന ഇന്ത്യന്‍ ബാറ്റിങ്ങ് നിര ശക്തമാണ്. എന്നാല്‍ സ്വിങിനെയും പേസിനെയും തുണയ്ക്കുന്ന പിച്ചില്‍ പിടിച്ചുനിന്നാലേ വിജയപ്രതീക്ഷ നിലനിര്‍ത്താനാകൂ.
ലോക ഒന്നാം നമ്പര്‍ ടെസ്റ്റ് ബൗളര്‍ ജെയിംസ് ആഡേഴ്സണാണ് ഇംഗ്ലണ്ടിന്റെ പേസ് നിരയെ നയിക്കുന്നത്. കഴിഞ്ഞ പര്യടനത്തില്‍ പത്ത്് ഇന്നിങ്ങ്സുകളില്‍ നാലു തവണയും കോഹ്ലി ആന്ഡേഴ്സണ് മുന്നിലാണ് അടിയറവ് പറഞ്ഞത്.
സ്റ്റുവര്‍ട്ട് ബ്രോഡും ആന്ഡേഴ്സണ് മികച്ച പിന്തുണ നല്‍കും.
പരിക്കേറ്റ ഭുവനേശ്വര്‍ കുമാര്‍, ജിസ്പ്രീത് ബുംറ എന്നിവരില്ലെങ്കിലും ഇന്ത്യന്‍ ബൗളിങ്ങ് നിര ശക്തമാണ്. ഉമേഷ് യാദവ്, ഇശാന്ത് ശര്‍മ, മുഹമ്മദ് ഷമി എന്നിവരാണ് പേസിലെ ശക്തി. രവീന്ദ്ര ജഡേജയും ആര്. അശ്വിന്, പുതുമുഖം കുല്‍ദീപ് യാദവ് എന്നിവരാണ് സ്പിന്നിനെ നയിക്കുന്നത്്.
ഏകദിനത്തില്‍ തുടര്‍ച്ചയായി സെഞ്ചുറി നേടി ഇന്ത്യയില്‍ നിന്ന് പരമ്പര തട്ടിപ്പറിച്ചെടുത്ത ജോ റൂട്ടാണ് ഇംഗ്ലണ്ടിന്റെ ബാറ്റിങ്ങിനെ നയിക്കുന്നത്. എഡ്ജ്ബാസ്റ്റണില് മികച്ച റെക്കോഡുളള അലിസ്റ്റര്‍ കുക്ക്, ജോണി ബെയര്‍സ്റ്റോ, ജോസ് ബട്ട്ലര്‍, ബെന്‍ സ്റ്റോക്ക്സ് തുടങ്ങിയവര്‍ ഇംഗ്ലീഷ് നിരയിലെ മറ്റ് പ്രഗല്ഭ ബാറ്റ്സ്മാന്മാര്.ഇന്ത്യന്‍ ടീം ഇന്നലെ എഡ്ജ്ബാസ്റ്റണില് പരിശീലനം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: