ഇടുക്കി: മഴയെത്തുടര്‍ന്ന് സംസ്ഥാനത്തെ ഉപഭോഗം കുറയുകയും ജല വൈദ്യുത പദ്ധതികളിലെ ഉത്പാദനം കൂടുകയും ചെയ്തതോടെ ജൂലൈയില്‍ വൈദ്യുതി വിറ്റ ഇനത്തില്‍ കെഎസ്ഇബിക്ക് ലാഭം 56.5 കോടി. ശരാശരി വില്പന നടത്തുന്ന 3.25 രൂപ വച്ച് കണക്ക് കൂട്ടുമ്പോള്‍ ലഭിക്കുന്നതാണിത്.
173.937 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് പവര്‍ എക്ചേഞ്ച് വഴി സംസ്ഥാനം ഇതുവരെ കൈമാറിയത്. ഇത്തരത്തില്‍ ഏറ്റവും കൂടുതല്‍ വൈദ്യുതിവിറ്റത് 29ന് ആയിരുന്നു. 14.457 ദശലക്ഷം യൂണിറ്റ്. മെയ്മാസം മുതല്‍ പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നത് വകുപ്പ് നിര്‍ത്തിയിരിക്കുകയാണ്. ഇതിനൊപ്പം മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് കടമായി വാങ്ങിയ വൈദ്യുതിയും കേരളം മടക്കിനല്കുന്നുണ്ട്. ഇടുക്കി സംഭരണി നിറഞ്ഞതോടെയാണ് കിട്ടുന്ന വിലയ്ക്ക് വൈദ്യുതി വില്‍ക്കുന്നത്. വെള്ളം തുറന്ന് വിട്ടാല്‍ ഉണ്ടാകുന്ന ഭീമമായ നഷ്ടം ഒഴുവക്കാനാണിത്.
40.5118 ദശലക്ഷം യൂണിറ്റ് വൈദ്യുതി തിങ്കളാഴ്ച സംസ്ഥാനത്ത് ഉത്പാദിപ്പിച്ചപ്പോള് 65.0165 ആയിരുന്നു മൊത്തം ഉപഭോഗം. 1855.848 ദശലക്ഷം യൂണിറ്റ് ജൂലൈ മാസത്തില്‍ ഉപയോഗിച്ചപ്പോള്‍ ആഭ്യന്തര ഉത്പാദനം 855.6966 ആയിരുന്നു. ജൂണ്‍ മാസത്തില്‍ ഈസമയം ഇത് 617.2613 ദശലക്ഷം യൂണിറ്റായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: