തൃശൂര്‍: രാമവര്‍മപുരം കേരള പോലീസ് അക്കാദമിയില്‍ വനിത ബറ്റാലിയന് പ്രഥമ ബാച്ചിന്റെയും കമാന്‍ഡോ ബാച്ചിന്റെയും പാസ്സിങ്ങ് ഔട്ട് പരേഡ് നടന്നു. മുഖ്യമന്ത്രി സല്യൂട്ട് സ്വീകരിച്ചു.
ഡിജിപി ലോക്നാഥ് ബെഹ്റ, പോലീസ് അക്കാദമി ഡയറക്ടര്‍ ഡോ. ബി. സന്ധ്യ എന്നിവരും അഭിവാദ്യം സ്വീകരിച്ചു. കോര്പ്പറേഷന് മേയര്‍ അജിത ജയരാജന്, മേഖല ഐജി എം.ആര്. അജിത്കുമാര്‍, സിറ്റി പോലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്ര, റൂറല്‍ എസ്പി എം.കെ. പുഷ്കരന്, സബ് കളക്ടര്‍ ഡോ. രേണുരാജ് എന്നിവര്‍ പങ്കെടുത്തു.
578 വനിതാ പോലീസ് സേനാംഗങ്ങളില്‍ 44 പേരാണ് കമാന്‍ഡോ പരിശീലനം നേടിയത്. ഇവര്‍ ഐക്യരാഷ്ട്രസഭയുടെ വിമന്‍ ട്രെയിനിങ്ങ് സെന്റര്‍ ഇ ലേണിംഗ് ക്യാമ്പസില്‍ നിന്നു ‘ഐ നോ ജെന്‍ഡര്‍’ 1, 2, 3 മൊഡ്യൂളുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇ-ലേണിംഗ് സംവിധാനത്തിലൂടെ പരിശീലനവും പരീക്ഷയും പൂര്‍ത്തയാക്കിയ ആദ്യത്തെ ബാച്ചാണിത്. ഒമ്പതു മാസത്തെ പരിശീലനത്തിന്റെ ഭാഗമായി അടിസ്ഥാന നിയമങ്ങളോടൊപ്പം ദൂരന്ത നിവാരണം, കളരി, യോഗ, കരാട്ടെ, നീന്തല്‍, ഡ്രൈവിങ്ങ്, കമ്പ്യൂട്ടര്‍, ആംസ്, ജംഗിള്‍ ട്രെയിനിങ്ങ്, ഫസ്റ്റ് എയ്ഡ് എന്നിവയിലും പ്രാവീണ്യം നേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: