ഇടുക്കി: തൊടുപുഴ വണ്ണപ്പുറത്ത് ഒരു കുടുംബത്തിലെ നാലു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. വീടിന് പിറകിലെ കുഴിയില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം.
വണ്ണപ്പുറം പഞ്ചായത്തിലെ മുണ്ടം മുടി കാനാട്ട് കൃഷ്ണനും കുടുംബവുമാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൃഷ്ണനു പുറമേ ഭാര്യ സുശീല, മകള്‍ ആര്‍ഷ, മകന് അര്ജുന് എന്നിവരുടെ മൃതദേഹങ്ങളാണ് വീടിന് പിന്‍വശത്തുള്ള ആട്ടിന്‍ കൂടിന് സമീപത്തെ കുഴിയില്‍ മണ്ണിട്ട് മൂടിയ നിലയിലുണ്ടായിരുന്നത്.
തിങ്കളാഴ്ച്ച രാവിലെ ഇവര്‍ സമീപത്തെ വീട്ടില്‍ നിന്ന് പാല് വാങ്ങിയിരുന്നു. ചൊപ്പാഴ്ചയും ബുധനാഴ്ച്ചയും പാല് വാങ്ങാനെത്തിയിരുന്നില്ല. തുടര്‍ന്ന് സമീപവാസി അന്വേഷിച്ചെത്തിയപ്പോള്‍ വീട് അടഞ്ഞു കിടക്കുന്നതാണ് കണ്ടത്. ഇവര്‍ കൃഷ്ണന്റെ സഹോദരനെ വിവരമറിയിച്ചു.
സഹോദരന് വന്ന് വീട് തുറന്നു നോക്കിയപ്പോള്‍ വീടിനുള്ളില്‍ രക്തം കണ്ടെത്തി. ഇതിനിടെ വീടിന്റെ പിന്‍വശത്ത് മണ്ണ് മാറ്റിയതായി ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് പോലിസില്‍ അറിയിക്കുകയായിരുന്നു. പോലിസ് എത്തി ഉച്ചയ്ക്ക് 1 മണിയോട് കൂടി നാല് മൃതദേഹങ്ങളും പുറത്തെടുത്തു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: