മധുര: പ്രസിദ്ധ മധുര മീനാക്ഷി അമ്മന്‍ കോവിലില്‍ ആദ്യമായി പട്ടികജാതി-വര്‍ഗ വിഭാഗത്തില്‍പെട്ട പൂജാരി. വിധിപ്രകാരം പൂജ പഠിച്ച ആരെയും ശാന്തിക്ക് നിയമിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവ് 12 വര്‍ഷം മുമ്പ് വന്നിരുന്നു.
എസ് സി/ എസ്ടി വിഭാഗത്തില്‍ നിന്ന് 24 പേര് ഉള്‍പ്പെടെ 206 അബ്രാഹ്മണര്‍ തമിഴ്നാട് സര്‍ക്കാരിന്റെ ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് ഡിപ്പാര്‍ട്ട്മെന്റിന് കീഴിലെ ക്ഷേത്രങ്ങളില്‍ പരിശീലനം നേടി ജൂനിയര്‍ പ്രീസ്റ്റ് പഠനം പൂര്‍ത്തിയാക്കി. ഇതില്‍ നിന്നാണ് പുതിയ നിയമനം. ക്ഷേത്ര ആചാരങ്ങളെയും ആരാധനയെയും കുറിച്ച് പറയുന്ന ആഗമ ശാസ്ത്രം അനുസരിച്ചാണ് പൂജാരിയുടെ നിയമനമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന് അറിയിച്ചു.
എല്ലാ ജാതിക്കാര്‍ക്കും പൂജാരിമാരാകാമെന്ന ഉത്തരവ് 1970 ല്‍ കരുണാനിധി പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവ് സുപ്രീംകോടതി തള്ളി. 2006ല്‍ കരുണാനിധി ഉത്തരവ് വീണ്ടും ഇറക്കി. ഇതിനെതിരെ പൂജാരിമാരുടെ ചില സംഘടന സുപ്രീംകോടതിയെ സമീപിച്ചെങ്കിലും സര്‍ക്കാര്‍ ഉത്തരവ് കോടതി ശരിവയ്ക്കുകയായിരുന്നു.
നിയമനം കാത്തിരിക്കുന്ന, പൂജ വിധിപ്രകാരം പഠിച്ച, എസ് സി/ എസ്ടി വിഭാഗത്തില്‍ പെട്ട പൂജാരിമാര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ് ഈ നിയമനം. മധുരയിലെ തലക്കുളം അയ്യപ്പ ക്ഷേത്രത്തില്‍ എസ് സി/ എസ്ടി വിഭാഗത്തില്‍നിന്ന് ഒരാളെ ഈ വര്‍ഷം മാര്‍ച്ച് ഒന്നിന് പുജാരിയായി നിയമിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: