അഗര്‍ത്തല: മതം, വംശീയത, രാഷ്ട്രീയ താല്പര്യം എന്നീ കാരണങ്ങളാലുള്ള പീഡനങ്ങളെ തുടര്‍ന്ന് ഇന്ത്യയിലെത്തുന്നവര്‍ അഭയാര്‍ത്ഥികളാണെന്ന് ത്രിപുര ഗവര്‍ണര്‍ തദഗാതാ റോയി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഈ കാര്യങ്ങള്‍ വ്യക്തമാക്കിയത്. അതേസമയം ജോലിക്ക് വേണ്ടിയോ വാണിജ്യപരമായ കാര്യങ്ങള്‍ക്ക് വേണ്ടിയോ രാജ്യത്ത് എത്തുന്നവര്‍ നുഴഞ്ഞുകയറ്റക്കാരാണെന്നും റോയി പറഞ്ഞു.
ആസാമിലെ എന്‍ആര്‍സി പട്ടികയില്‍ നിന്ന് ജനങ്ങളെ ഒഴിവാക്കുന്നതിനെതിരെ വിമര്‍ശിക്കുന്നവര്‍ അഭയാര്‍ത്ഥി എന്ന വാക്കിന്റെ നിവചനം എന്താണെന്ന് പഠിക്കണമെന്നും റോയി കൂട്ടിച്ചേര്‍ത്തു. 3.29 കോടി ജനങ്ങളില്‍ 40 ലക്ഷത്തിലധികം പേരെ ആസാമിലെ എന്‍ആര്‍സി പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: