തിരുവനന്തപുരം: ഇ-മെയില്‍ ചോര്‍ത്തല്‍ കേസിലെ രണ്ടാം പ്രതി ദസ്തകറിനെ ഈ മാസം 23വരെ റിമാന്‍ഡ് ചെയ്തു. ദസ്തക്കീര്‍ ഒളിവില്‍ കഴിയുമ്പോള്‍ ഭീകര സംഘടനകളുമായി ബന്ധപ്പെട്ടിരുന്നതായി പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ദസ്തക്കീര്‍ ഭീകര സംഘടനകളുമായി ബന്ധപ്പെട്ടതിന്റെ ഫോണ്‍ വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. അതേസമയം ദസ്തക്കര്‍ സമര്‍പ്പിച്ച ജാമ്യ ഹര്‍ജി കോടതി നാളെ പരിഗണിക്കും. ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു.
ഇ-മെയില്‍ ചോര്‍ത്തിയ കേസിലെ മുഖ്യപ്രതിയായ എസ്.ഐ. ബിജു സലീമിന് വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ വേണ്ട സഹായങ്ങള്‍ ചെയ്തുവെന്നതാണ് ദസ്തക്കറിനെതിരായ കുറ്റം. ഒളിവിലായിരുന്ന ഇയാള്‍ കഴിഞ്ഞ ദിവസമാണ് പോലീസില്‍ കീഴടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: