കൊച്ചി: കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിന്റെ അംഗീകാരം റദ്ദാക്കാനുള്ള ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിഷന്റെ ശുപാര്‍ശ ഹൈക്കോടതി ശരിവച്ചു. കോളേജിന് കുട്ടികളെ അനുവദിക്കേണ്ടെന്ന് എന്‍ട്രന്‍സ് കമ്മീഷണറോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
കോളേജിലെ കഴിഞ്ഞ വര്‍ഷത്തെ പ്രവേശനം ക്രമവിരുദ്ധമാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ആവശ്യത്തിന് സൗകര്യങ്ങളില്ലെന്ന് കണ്ട് ആരോഗ്യ സര്‍വകലാശാല നേരത്തെ ഇവിടത്തെ പ്രവേശനം തടഞ്ഞിരുന്നു. ഇതിനെതിരെ കോളേജ് അധികൃതര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ജൂലായില്‍ അലോട്ടുമെന്റ് നടത്തിയപ്പോള്‍ കണ്ണൂര്‍ അഞ്ചരക്കണ്ടിയടക്കമുള്ള കോളേജുകളെ ഒഴിവാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: