ന്യൂദല്‍ഹി: ദേശീയ പൗരത്വ രജിസ്ട്രേഷന്റെ രണ്ടാമതെതും അവസാനത്തേതുമായ കരട് പട്ടിക (എന്‍.ആര്.സി) അസാമിന്റെ മാത്രം പരിധിയില്‍ പെടുന്നതാണെന്നും ഉതില്‍ മറ്റു സംസ്ഥാനങ്ങള്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി റാം മാധവ്.
സുപ്രീംകോടതിയുടെ പൂര്‍ണ്ണമായ മാര്‍ഗ നിര്‍ദേശത്തിലും നിരീക്ഷണത്തിലുമാണ് കരട് പട്ടികയെന്നും അതില്‍ രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടായിട്ടില്ല. പട്ടികയില്‍ പേരുകള്‍ ഉള്‍പെടാത്തവര്‍ക്ക് രണ്ട് മാസത്തോളം സമയം അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ പൗരത്വ രജിസ്ട്രേഷന് മറ്റു സംസ്ഥാനങ്ങളിലേയ്ക്കും വ്യപിപ്പിക്കണമെന്നും, നിയമവിരുദ്ധമായുള്ള ബംഗ്ലാദേശി കുടിയേറ്റക്കാർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടെന്ന ബിജെപി നേതാവ് നരേഷ് അഗര്‍വാളിന്റെ പരാമര്‍ശത്തിന് പിന്നാലെയാണ് റാം മാധവിന്റെ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: