തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളെ ഉള്‍പ്പെടുത്തി സംസ്ഥാനത്തെ 222 മത്സ്യബന്ധന ഗ്രാമങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ സീ റെസ്ക്യൂ സ്ക്വാഡ് രൂപീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ആദ്യഘട്ടത്തില്‍ 15 പേര് വീതമുളള അഞ്ച് ഗ്രൂപ്പുകള്‍ക്ക് പരിശീലനം നല്‍കും.
കടലിലെ രക്ഷാപ്രവര്‍ത്തനം, പവര്‍ബോട്ട് കൈകാര്യം ചെയ്യല്‍, കടല്‍ സുരക്ഷാ ഉപകരണങ്ങളുടെ പ്രവര്‍ത്തനം എന്നിവയില്‍ സ്ക്വാഡിലെ അംഗങ്ങള്‍ക്ക് പരിശീലനം നല്‍കും. പ്രതിദിനം 700 രൂപ സ്റ്റൈപ്പന്റോടെ സര്‍ക്കാര്‍ അംഗീകരിച്ച സ്ഥാപനം മുഖേനെയാണ് പരിശീലനം.
പട്ടികവര്‍ഗ വികസന വകുപ്പിനു കീഴിലുളള ഹോസ്റ്റലുകളില്‍ വാച്ച്മാന്മാരുടെ 100 തസ്തികകള്‍ സൃഷ്ടിക്കാനും തീരുമാനിച്ചു. കാല വര്‍ഷത്തില്‍ തകര്‍ന്ന റോഡുകള്‍ അടിയന്തരമായി നന്നാക്കുന്നതിനും അനുമതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: