ആലപ്പുഴ: എസ്എന്‍സി ലാവ്ലിന് കേസില്‍ അന്ന് വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയനും വിചാരണ നേരിടണമെന്ന് സുപ്രീംകോടതിയില്‍ സിബിഐ സത്യവാങ്മൂലം നല്‍കിയതോടെ കേസിന്റെ ഗതി മാറിയെന്ന് കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സജീവ് ജനാര്ദ്ദനന് പറഞ്ഞു. കേസന്വേഷണം ശരിയായി നടന്നാല്‍ ഇപ്പോഴത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രതിയാകും.
ലാവ്ലിന് ഇടപാട് നടന്ന കാലഘട്ടത്തില്‍ കോടിയേരി ബാലകൃഷ്ണന് കെഎസ്ഇബിയുടെ പൊളിറ്റിക്കല്‍ മെമ്പറായിരുന്നുവെന്നും സജീവ് ജനാര്ദ്ദനന് ചൂണ്ടിക്കാട്ടി. ലാവ്ലിന് ഇടപാടിലൂടെയാണ് കെഎസ്ഇബി കടക്കെണിയിലായത്. പിണറായി വിജയന് വിചാരണയ്ക്ക് വിധേയനായാല്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്ന വന്‍ ക്രിമിനല്‍ ഗൂഢാലോചന പുറത്തുവരും. സിബിഐയുടെ ഇപ്പോഴത്തെ നിലപാടിനെക്കുറിച്ച് ഭരണ പരിഷ്കാര കമ്മീഷന് അധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദന് നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: