പഴയങ്ങാടി(കണ്ണൂര്‍): കര്‍ക്കിടക മാസത്തിലെ കോരിച്ചൊരിയുന്ന മഴയെപ്പോലും വകവെക്കാതെ ഭക്തിയുടെ നിറവില്‍ മാടായിക്കാവില്‍ മാരിത്തെയ്യങ്ങള്‍ ഉറഞ്ഞാടി. ഇന്നലെ രാവിലെ ഒമ്പതോടെ പുലയ സമുദായത്തിലെ കാരണവരായ തെക്കന്‍ ഗോപാലന്പൊള്ളയും കോലധാരികളും കുളിച്ച് തൊഴുത് ക്ഷേത്രത്തിലെത്തി മാടായിക്കാവിലമ്മയില്‍ നിന്ന് തെയ്യം കെട്ടാനുള്ള അനുവാദവും വാങ്ങി, ഇവര്‍ക്കായി അനുവദിച്ച അണിയറയിലെത്തിയാണ് ചടങ്ങുകള്‍ ആരംഭിച്ചത്.
കാവില്‍ നിന്ന് കെട്ടി പുറപ്പെടുന്ന മാരി കരുവന്, മാമാരികരുവന്‍, മാരീ കലിച്ചി, മാമാരി കലിച്ചി, മാരി ഗുളികന്, മാമാരി ഗുളികള്‍ തുടങ്ങി തെയ്യക്കോലങ്ങള്‍ നാട്ടില്‍ ചുറ്റി സഞ്ചരിച്ചു. ദുരിതങ്ങളെ ആവഹിച്ച് ഉറഞ്ഞുതുള്ളി കടലില്‍ ശനിയെ കടലില്‍ ഒഴുക്കുന്നതോടെ മാരിത്തെയ്യത്തിന് സമാപനമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: