ന്യൂദൽഹി: രാജ്യത്തെ ഏഴ് സംസ്ഥാനങ്ങളിലായി 13 കേന്ദ്രീയ വിദ്യാലയങ്ങൾ തുറക്കാൻ ക്യാബിനറ്റ് സമിതി തീരുമാനമായി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്തിൽ ചേർന്ന സാമ്പത്തിക സമിതിയാണ് പുതിയ കേന്ദ്രീയ വിദ്യാലയങ്ങൾ തുടങ്ങാനുള്ള തീരുമാനമായത്.
ഉത്തർപ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂർ, ബീഹാർ, ജാർഖണ്ഡ്, തെലങ്കാന, കർണാടക എന്നീ സംസ്ഥാനങ്ങളിലാണ് 13 കേന്ദ്രീയ വിദ്യാലയങ്ങൾ തുറക്കുന്നത്. മധ്യപ്രദേശിലെ രത്ലം ജില്ലയിൽ രണ്ടാമത് ജവഹർ നവോദയ വിദ്യാലയ തുടങ്ങാനും സമിതി അനുവാദം നൽകി. എസി-എസ്ടി ജനവിഭാഗം കൂടുതലുള്ള രത്ലം ജില്ലയിൽ ജവഹർ നവോദയ വിദ്യാലയം തുടങ്ങണമെന്നുള്ള ആവശ്യം ശക്തമായിരുന്നു.
2017ലെ സാമ്പത്തിക സമിതിയിൽ 50 പുതിയ കേന്ദ്രീയ വിദ്യാലയങ്ങൾ തുടങ്ങാനുള്ള നിവേദനങ്ങൾക്ക് തീരുമാനമായിരുന്നു. 1160 കോടി രൂപയാണ് ഇതിനായി സർക്കാർ വകയിരുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: