കൊച്ചി: കഠ്വയില് പെണ്‍കുഞ്ഞിനെ ബലാത്സംഗം ചെയ്തുകൊന്നെന്ന കേസിനു പിന്നിലെ ഗൂഢാലോചനകളുടെ ചുരുളഴിയുന്നു. കേസിന്റെ ശില്‍പ്പിയെന്ന് പലരും ആരോപിച്ചിരുന്ന ഹുറിയത്ത് നേതാവ് താലിബ് ഹുസൈന് ബലാത്സംഗക്കേസില്‍ അറസ്റ്റിലായി. കേസില്‍ സംസ്ഥാന പോലീസിന്റെ പ്രത്യേകാന്വേഷണ സംഘം കോടതിയില്‍ കൊണ്ടുവന്ന മൂന്നു സാക്ഷികളും സംഭവം കണ്ടില്ലെന്നും എസ്ഐടി പീഡിപ്പിച്ച് സാക്ഷിയാക്കിയതാണെന്നും കോടതിയില്‍ വെളിപ്പെടുത്തി. പുറമേ ലഭ്യമായ മറ്റു വിവരങ്ങള്കൂടിയായപ്പോള് കഠ്വയില് പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവവും തുടര്‍സംഭവങ്ങളും ഗൂഢാലോചനകളായിരുന്നുവെന്ന് തെളിയുകയാണ്.
കഠ്വ കേസിന്റെ മുഖ്യ ശില്പി എന്ന് സംശയിക്കപ്പെട്ടിരുന്ന, ഹുറിയത് നേതാവും വിഘടനവാദിയുമായ താലിബ് ഹുസൈന് ഒരു സ്ത്രീ നല്കിയ പരാതിയില്‍ ബലാത്സംഗ കേസിനാണ് അറസ്റ്റ് ചെയ്യപ്പെട്ടത്.
പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കോടതി മുന്‍പാകെ സമര്‍പ്പിച്ച മൂന്നു സാക്ഷികളും, അന്വേഷണ സംഘം പറഞ്ഞ കഥകള്‍ക്കനുസരിച്ചു മൊഴി കൊടുക്കാന്‍ നിര്‍ബന്ധിച്ചു എന്നും, നിരസിച്ചപ്പോള്‍ ക്രൂരമായി പീഡിപ്പിച്ചു എന്നും കോടതി മുന്‍പാകെ വെളിപ്പെടുത്തുകയും ചെയ്തു.
കൊലപാതകം സന്‍ജീവ് റാമിന്റെയും മകന്റെയും തലയില്‍ കെട്ടി വെക്കുവാന്‍ എസ്ഐടി ചമച്ച തെളിവുകളാണ് ഇപ്പോള്‍ കോടതിയില്‍ പൊളിയുന്നത്. മുഖ്യ പ്രതി എന്ന് ആരോപിക്കപ്പെടുന്ന വിശാല്‍ ജന്‍ഗോത്ര സംഭവം നടന്നുവെന്ന് പറയപ്പെടുന്ന ദിവസങ്ങളില്‍ 700 കി.മി. അകലെ മീററ്റില്‍ ആയിരുന്നു എന്ന് സന്‍ജീവ് റാമിന്റെ ഭാര്യയും പെണ്മക്കളും തുടക്കം മുതലേ പറഞ്ഞിരുന്നു. അന്വേഷണം സിബിഐ ക്കു വിടണം എന്ന ആവശ്യവും ഉയര്‍ത്തിയിരുന്നു.
കോളേജിലെയും അവിടത്തെ എടിഎമ്മിന്റെയും സിസിടിവി ദൃശ്യങ്ങളില്‍ വിശാല്‍ ആ ദിസങ്ങളില്‍ മീററ്റില്‍ ആയിരുന്നു എന്നതിന് തെല്വുണ്ട്.
മാനവിക മുഖംമൂടി ധരിച്ച് ഈ കേസില്‍ ആദ്യംമുതല്‍ ഇടപെട്ടിരുന്ന വിഘടനവാദി തലിബ് ഹുസൈന്റെ യഥാര്‍ത്ഥ മുഖം പുറത്തു വരുകയാണ്. അനധികൃതമായി ജമ്മുവില്‍ താമസിക്കുന്ന റോഹിംഗ്യന്‍ അഭയാര്‍ഥികളെ തിരിച്ചയക്കണം എന്ന ആവശ്യവുമായി ജമ്മുവില്‍ രൂപം കൊണ്ട ഹിന്ദു ഏകതാ മഞ്ച് എന്ന സംഘടനയെ തകര്‍ക്കലായിരുന്നു ഹുസൈന്റെ ലക്ഷ്യം. റോഹിംഗ്യന്‍ അഭയാര്‍ഥികളെ പുറത്താക്കണമെന്നാവശ്യപ്പെട്ട പ്രക്ഷോഭങ്ങളെയും സംഘടനയെത്തന്നെയും തകര്‍ക്കാന്‍ വിഘടനവാദികള്‍ നടത്തിയ നാടകമായിരുന്നുവെന്ന ആരോപണം കൂടുതല്‍ ശക്തിപ്പെടുകയാണിപ്പോള്‍.
ഇപ്പോള്‍ പീഡന കേസില്‍ അറസ്റ്റിലായ, താലിബ് ഹുസൈന് എന്ന വിഘടനവാദി, കഠ്വ കേസിലെ ഇരയുടെ പേരില്‍ പിരിച്ചെടുത്തത് ഒരു കോടിയിലധികം രൂപയാണ്. ഹിന്ദു ഏക്താ മഞ്ച് ബലാത്സംഗക്കാര്‍ക്ക് വേണ്ടിയാണ് നിലനില്‍ക്കുന്നത് എന്ന് മീഡിയയിലൂടെ ജനങ്ങളോട് പറഞ്ഞത് ഇയാളാണ്. സിബിഐ അന്വേഷണം ആവശ്യപ്പെട്ടു സമരം നടത്തിയ പെണ്‍കുട്ടിയുടെ ബന്ധുക്കളെ ഇയാള്‍ ഇടപെട്ടാണ്, ക്രൈം ബ്രാഞ്ച് അന്വേഷണം എന്ന നിലപാടിലേക്കു എത്തിച്ചത് എന്ന് തുടക്കത്തിലേ ആരോപണം ഉയര്‍ന്നിരുന്നു.
പത്താന്‍കോട് കോടതിയില്‍, ഇരയുടെ നീതിക്കു വേണ്ടി തെരുവിലിറങ്ങിയവരുടെ യഥാര്‍ഥ മുഖം പുറത്തു വരുമ്പോള്‍ ഇന്ത്യ മുഴുവന്‍ ഉറ്റുനോക്കുന്നത് കേസിലെ അന്തിമ വിധിയിലേക്കാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: