ലക്നൗ: സർക്കാരിന്റെ ഔദ്യോഗിക മന്ദിരം കേടുവരുത്തിയ മുൻ അഖിലേഷ് സർക്കാരിനെ കുടുക്കി യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്. സമാജ്വാദി പാർട്ടി അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായിരുന്ന അഖിലേഷ് യാദവ് ഭരണത്തിലിരിക്കെ ഔദ്യോഗിക സർക്കാർ ബംഗ്ലാവിന് കാര്യമായ തരത്തിൽ കേടുപാടുകൾ സംഭവിച്ചിരുന്നു. ഇത് ഉൾപ്പെടുത്തിയിട്ടുള്ള വിശദമായ റിപ്പോർട്ടാണ് മുഖ്യമന്ത്രിക്ക് അധികൃതർ കൈമാറിയത്.
ഉത്തർപ്രദേശ് ഗവർണറുടെ നിർദ്ദേശപ്രകാരം റവന്യു വകുപ്പാണ് 266 പേജുള്ള റിപ്പോർട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് മുൻപാകെ സമർപ്പിച്ചത്. 10 ലക്ഷം രൂപയുടെ നാശ നഷ്ടങ്ങളാണ് അഖിലേഷിന്റെ ഭരണകാലത്ത് ബംഗ്ലാവിന് സംഭവിച്ചതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. തുടർന്ന് ഇതിന്റെ പുനർ നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള തുക സർക്കാരിന് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് അഖിലേഷിന് കത്തയച്ചിട്ടുണ്ട്.
സുപ്രീം കോടതിയുടെ നിർദ്ദേശ പ്രകാരം ജൂൺ 8ന് വിക്രമാദിത്യ മാർഗിലുള്ള സർക്കാർ ബംഗ്ലാവ് റവന്യു വകുപ്പിന് അഖിലേഷ് കൈമാറിയത്. കൈമാറുന്ന സമയത്ത് ബംഗ്ലാവിന്റെ അവസ്ഥ തീർത്തും മോശമായിരുന്നു. ടൈലുകൾ പൊട്ടിയ നിലയിലും എല്ലാ ബാത്റൂമിലെ ടാപ്പുകളും സ്വിമ്മിങ് പൂളും തകർന്ന അവസ്ഥയിലായിരുന്നെന്ന് റിപ്പോർട്ടിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: