കൊച്ചി: അന്തരിച്ച ഗസല്‍ ഗായകന് ഉംമ്പായിക്ക് കലാകേരളത്തിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. മട്ടാഞ്ചേരി കല്‍വത്തി കമ്മ്യൂണിറ്റി ഹാളില്‍ പൊതുദര്‍ശനത്തിന് ശേഷം ഔദ്യോഗിക ബഹുമതികളോടെ കല്‍വത്തി ജുമാ മസ്ജിദില്‍ അദ്ദേഹത്തിന്റെ മൃതദേഹം ഖബറടക്കി.
അര്‍ബുദ ബാധയെ തുടര്‍ന്ന് ഇന്നലെ വൈകീട്ട് നാലരയോടെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഉംമ്പായിയുടെ അന്ത്യം സംഭവിച്ചത്. ആറു മണിയോടെ മൃതദേഹം കൂവപ്പാടത്തെ വീട്ടിലെത്തിച്ചു.ഇന്ന് രാവിലെ 9 മണിയോടെ മൃതദേഹം കല്‍വത്തി കമ്മ്യൂണിറ്റി ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചു. ഉമ്ബായിയുടെ ആരാധകരും നാട്ടുകാരും ഉള്‍പ്പടെ നിരവധി പേരാണ് കൊച്ചിയുടെ പ്രിയപ്പെട്ട ഗായകനെ അവസാനമായി ഒരു നോക്ക് കാണാന്‍ കമ്മ്യൂണിറ്റി ഹാളില്‍ എത്തിയത്.
മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ,എം എല്‍ എ മാരായ എം സ്വരാജ്, വി കെ ഇബ്രാഹിം കുഞ്ഞ്, മേയര്‍ സൗമിനി ജെയിന് ,ജില്ലാ കളക്ടര്‍ മുഹമ്മദ് സഫിറുള്ള സംഗീത സംവിധായകന് എം കെ അര്ജുനന്, സംവിധായകന് സിദ്ദിഖ് ,ഗായകന് അഫ്സല് തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലെ പ്രമുഖര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: