ന്യൂദല്‍ഹി: ക്ഷേത്രത്തില്‍ പോകുന്ന സ്ത്രീകളെ അടച്ചാക്ഷേപിക്കുന്ന മീശ നോവലിനെതിരേയുള്ള കേസ് സുപ്രീം കോടതി ആഗസ്ത് അഞ്ചിന് വീണ്ടും പരിഗണിക്കും. അതിനകം മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച നോവല്‍ഭാഗത്തിന്റെ ഇംഗ്ലീഷ് പരിഭാഷ കോടതിക്ക് നല്കാന് ചീഫ്ജസ്റ്റീസ് അധ്യക്ഷനായ മൂന്നംഗ ബഞ്ച് നിര്‍ദ്ദേശിച്ചു.
നോവല്‍ പ്രസിദ്ധീകരിക്കരുതെന്നാവശ്യപ്പെട്ട് ദല്‍ഹി മലയാളി എന്‍. രാധാകൃഷ്ണനാണ് ഹര്‍ജി നല്‍കിയത്. അതിനിടെ നോവല്‍ പുസ്തകമാക്കി ഇറക്കിയതും അതിലെ സ്ത്രീകളെ ആക്ഷേപിക്കുന്നതും അശ്ളീല വിവരണവും ഹര്‍ജിക്കാരന്റെ അഭിഭാഷക കോടതിയുടെ ശ്രദ്ധയില്‍ പെടുത്തി.
പൊതുവേ ആവിഷ്കാര സ്വാതന്ത്ര്യം തടയരുതെന്ന നിലപാടാണ് സര്‍ക്കാരിനുള്ളതെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: