കാസര്‍ഗോഡ്: കേരളത്തിലെ ഇതരസംസ്ഥാന തൊഴിലാളികളുടെ കണക്കെടുക്കണമെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രന്. ബംഗാളില്‍നിന്നെത്തിയ തൊഴിലാളികകളില്‍ ബംഗ്ലാദേശികളുമുണ്ടെന്നും കേരളത്തിന്റെ സ്വൈര്യജീവിതത്തിന് ഇത് വലിയ ഭീഷണി സൃഷ്ടിക്കുന്നുണ്ടെന്നും സുരേന്ദ്രന് ഫെയ്സ്ബുക്കിലൂടെ വ്യക്തമാക്കി.
കേരളത്തില്‍ ഏതാണ്ട് മുപ്പതുലക്ഷത്തോളം അന്യസംസ്ഥാന തൊഴിലാളികളുണ്ട്. ഇവരില്‍ ഭൂരിപക്ഷം ബംഗാളികളാണ്. ഈ കൂട്ടത്തില്‍ ആയിരക്കണക്കിനാളുകള്‍ ബംഗ്ലാദേശികളാണെന്ന് കേന്ദ്ര-സംസ്ഥാന ഇന്റലിജന്‍സ് ഏജന്‍സികള്‍ നേരത്തെ തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബംഗാള്‍, ആസാം എന്നിവിടങ്ങളില്‍നിന്ന് വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ സംഘടിപ്പിച്ചാണ് ഇത്തരക്കാര്‍ ഇവിടെയെത്തുന്നത്. കേരളത്തിലെ വോട്ടര്‍പട്ടികയില്‍ ഇവരില്‍ ചിലരെങ്കിലും പേരും ചേര്‍ത്തിട്ടുണ്ട്. കേരളത്തിലെ ജനങ്ങളുടെ സൈ്വര്യജീവിതത്തിന് ഇത് വലിയ ഭീഷണിയാണ്- സുരേന്ദ്രന് പറഞ്ഞു.
കേരളത്തില്‍ അടുത്തകാലത്തായി ഭീകരപ്രവര്‍ത്തനം ശക്തിപ്പെട്ടുവരികയാണെന്നും ഇക്കാരണത്താല്‍ ഇത്തരം വിദേശ പൗരന്മാരെ കണ്ടെത്തി തിരിച്ചയക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും സുരേന്ദ്രന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: